സമൂഹ മാധ്യമത്തിലൂടെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ യുവതിയും സുഹൃത്തും കൊല്ലത്ത് പിടിയിൽ
കൊല്ലം: സമൂഹ മാധ്യമത്തിലൂടെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ യുവതിയും സുഹൃത്തും കൊല്ലത്ത് പിടിയിൽ ചടയമംഗലം സ്വദേശിനി ബിന്ദു ഇരങ്ങാലക്കുട സ്വദേശി റനീഷ് എന്നിവരാണ് പിടിയിലായ കാർഡിയോളജി എം. വിദ്യാർഥിനിയാണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകുകയും പഠനത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ മാവേലിക്കര സ്വദേശിയിൽ നിന്ന് യുവതിയു സുഹ്യത്തും ചേർന്ന് തട്ടിയെടുക്കുകയുമായിരുന്നു.
കോട്ടയം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപയും സമാന രീതിയിൽ തട്ടിയെടുത്തു മറ്റൊരു പരാതിയിൽ കൊല്ലം സൈബർ പൊലീസ് വിളിച്ചു വരുത്തിയ ബിന്ദുവിനെയും റനീഷിനെയും കുറത്തികാട് പോലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ബിന്ദുവിന്റെ മകനും പങ്കുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുന്നതായും പോലീസ് അറിയിച്ചു. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ബിന്ദു മകനും സുഹൃത്തുമായി ചേർന്ന് സമാന രീതിയിലുള്ള തട്ടിപ്പുകൾ ആസൂത്രണം ചെയ്ത് നടത്തി വരികയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിവാഹപ്പരസ്യങ്ങൾ നൽകി ബന്ധപ്പെടുന്നവരെ കെണിയിൽ കുടുക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.