KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ ലോകകപ്പ്‌ ആഘോഷങ്ങൾക്കിടെ സംഘർഷം; മൂന്നുപേർക്ക്‌ വെട്ടേറ്റു. കലൂരിൽ പൊലീസുകാർക്ക്‌ മർദനം.

കണ്ണൂരിൽ ലോകകപ്പ്‌ ആഘോഷങ്ങൾക്കിടെ സംഘർഷം; മൂന്നുപേർക്ക്‌ വെട്ടേറ്റു. കലൂരിൽ പൊലീസുകാർക്ക്‌ മർദനം. കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനുരാഗ്, ആദർശ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. ഫ്രാന്‍സ്-അര്‍ജൻ്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കിയതാണ് സംഘർഷത്തിനു കാരണമായത്.

കൊച്ചി കലൂരിൽ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന്‌ സമീപം രണ്ട്‌ പൊലീസുകാർക്ക്‌ മർദനമേറ്റു. സംഭവത്തിൽ അഞ്ചുപേർ കസ്‌റ്റഡിയിലായി. തിരുവനന്തപുരത്ത് വിജയാഘോഷത്തിനിടെ എസ്ഐക്ക് മർദനമേറ്റു. തിരുവനന്തപുരം പൊഴിയൂർ എസ്ഐ എസ്. സജിക്കാണ്‌ മർദനമേറ്റത്. തലക്കും കൈക്കുമാണ് പരിക്ക്. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. സംഭവത്തിൽ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ സജി യെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.