2000 രൂപക്ക് മുകളിലുള്ള UPI വ്യാപാര ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കും
2000 രൂപക്ക് മുകളിലുള്ള UPI വ്യാപാര ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കും.
നാഷ്ണൽ പേയ്‌മെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെതാണ് തീരുമാനം. എല്ലാ യു.പി.ഐ പേയ്‌മെൻ്റുകളും ഇനി സൗജന്യമാകില്ല. പ്രീപെയ്ഡ് ഇൻസ്ട്രമെൻ്റ്സായ കാർഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇനി മുതൽ ഇൻ്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നത്.
എൻ.പി.സി.ഐ സർക്കുലർ പ്രകാരം 2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്കാണ് 1.1% ശതമാനം ട്രാൻസാക്ഷൻ നിരക്ക് ഏർപ്പെടുത്തുക. ഈ അധിക തുക കൂടി വരുന്നതോടെ, യു.പി.ഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിൻ്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും. എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടിനോ, വ്യക്തികളും കടക്കാരും തമ്മിലുള്ള ഇടപാടിനോ നിലവിൽ പണം ഈടാക്കില്ലെന്നാണ് റിപ്പോർട്ട്.