സൂര്യഗായത്രി വധക്കേസ്: ശിക്ഷാവിധി ഇന്ന്
സൂര്യഗായത്രി വധക്കേസ്: ശിക്ഷാവിധി ഇന്ന്. തിരുവനന്തപുരം: 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി അരുൺ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ സൂര്യഗായത്രിയെ പ്രതി കൊലപ്പെടുത്തിയത്.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.
33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. അമ്മ വത്സലയ്ക്കും അച്ചന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു യുവതി പുറത്ത് ശബ്ദം കേൾക്കുകയും യുവതിയും പിതാവും പുറത്തിറങ്ങി നോക്കുകയുമായിരുന്നു. ഇതിനിടെ പ്രതി അരുണ്‍ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരിക്കുകയും അകത്തേക്കു കയറിയ സൂര്യഗായത്രിയെ കുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ശിവദാസനെ പ്രതി അടിച്ചു നിലത്തിടുകയും ചെയ്തു.