കോവിഡ് പ്രതിരോധത്തിന് ഗ്ലുക്കോസ് പര്യാപ്തമെന്ന് ഡോ. ഇ. സുകുമാരൻ
കൊയിലാണ്ടി : കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഗ്ലൂക്കോസ് തുള്ളി മൂക്കിലുറ്റിക്കുന്നത് പര്യപ്തമാണെന്ന് കൊയിലാണ്ടിയിലെ ഇ. എൻ.ടി. സ്പെഷ്യലിസ്റ്റ് ഡോ. ഇ. സുകുമാരൻ്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച അദ്ദേഹം തയ്യാറാക്കിയ പ്രബന്ധത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഐ.സി.എം.ആറിന്റെയും [ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്] അഭിനന്ദനം ലഭിച്ചിരിക്കുകയാണ്. ദിവസവും രാവിലെയും വൈകിട്ടും രണ്ട് തുള്ളി വീതം ഗ്ലൂക്കോസ് മൂക്കിലൊഴിക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന് ഡോ. ഇ. സുകുമാരൻ പറയുന്നു.
കോവിഡ് വൈറസ് ആദ്യത്തെ മൂന്ന് നാല് ദിവസം പറ്റി പിടിച്ച നിൽക്കുക തൊണ്ടയുടെ മുകൾ ഭാഗത്താണ്. 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ തുള്ളി മരുന്നാണ് ഉപയോഗിക്കേണ്ടത്. ഗ്ലൂക്കോസിൽ അടങ്ങിയ ഓക്സിജൻ അയോൺ വൈറസിന്റെ ബാഹ്യ ആവരണം ഇല്ലാതാക്കി അവയെ നശിപ്പിക്കും. ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ ആറ് ഓക്സിജൻ അയോൺ അടങ്ങിയിട്ടുണ്ട്. ഹൈഡ്രോലിസിസ് [Hydrolysis ] പ്രക്രിയയിലൂടെ വൈറസിനെ അലിയിപ്പിക്കുന്ന രീതിയാണിത്. സ്ഥിരമായി ഗ്ലൂക്കോസ് മൂക്കിൽ ഒഴിക്കുന്നത് കൊണ്ട് പാർശ്വ ഫലങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല . അലർജി, തുമ്മൽ തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ സാധാരണ നിർദേശിക്കുന്നത് ഗ്ലൂക്കോസ് തുള്ളി മരുന്ന് മൂക്കിൽ ഒഴിക്കാനാണ്. ഡോ. ഇ. സുകുമാരൻ്റെ നിർദ്ദേശപ്രകാരം ഡോക്ടർമാർ ഉൾപ്പടെയുള്ളവർ ഗ്ലൂക്കോസ് തുള്ളി മരുന്നു ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
രണ്ട് തുള്ളി വീതം രണ്ട് മൂക്കിലും ഒഴിക്കുന്നതിലൂടെ കൊറോണ വൈറസിൻ്റെ കേന്ദ്രസ്ഥാനമായ തൊണ്ടയിൽ വെച്ച് തന്നെ അത് നശിപ്പിക്കപ്പെടുമെന്നതാണ് ഡോക്ടർ പറയുന്നത്. സെപ്റ്റംബർ 16 നാണ് ഈ മരുന്നിൻ്റെ ഫോർമുലയും വിശദാംശങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയിൽ വഴി അയച്ചുകൊടുത്തത്. അവിടെ നിന്ന് ഐ.സി.എം ആറിലേക്ക് അയച്ച റിപ്പോർട്ട് ഡോ. ഖന്നയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ ഇക്കാര്യം പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് ഡോ. സുകുമാരനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് വഴി മറുപടി ലഭിച്ചത്.
കോഴിക്കോട് ജില്ലയിൽ ഒരുപാട് പേർ ഈ മരുന്ന് ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. കൊയിലാണ്ടിയിൽ ഒരു കടുംബത്തിൽ സ്ഥിരമായി ഗ്ലൂക്കോസ് മൂക്കിൽ ഒഴിച്ചവർക്ക് കോവിഡ് വരാതിരിക്കുകയും ഉപയോഗിക്കാത്ത രണ്ട് കുട്ടികൾക്ക് രോഗം വരുകയും ചെയ്തതായി ഡോക്ടർ പറഞ്ഞു. എതെങ്കിലും ഒരു പ്രദേശം തിരഞ്ഞെടുത്ത്, അവിടുത്തുകാർക്ക് ഗ്ലൂക്കോസ് പരീക്ഷണം നൽകി വിജയിച്ചാൽ, മറ്റിടങ്ങളിലേക്കും അത് വ്യാപിപ്പിക്കുവാൻ കഴിയുമെന് ഡോക്ടർ പറഞ്ഞു. ഇതിന് ആരോഗ്യ വകുപ്പും, നഗരസഭയോ, പഞ്ചായത്തോ നേതൃത്വം നൽകണം. ആരോഗ്യ വകുപ് അതീവ ഗൗരവമായി ഇതിനെ സമീപിക്കണമെന്നും, ഒരു മാസം ഒരു യജ്ഞം പോലെ കേരളം മുഴുവൻ മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ കോവിഡ് തന്നെ ഇല്ലായ്മ ചെയ്യാനാവുമെന്നും ഡോ: ഇ. സുകുമാരൻ ചുണ്ടിക്കാട്ടുന്നു. ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയരക്ടറാണ് ഡോ. ഇ. സുകുമാരൻ.