മിഠായി തെരുവിലെ കടകളിൽ അഗ്നിശമന സേന ഫയർ ഓഡിറ്റ് നടത്തി
കോഴിക്കോട്: മിഠായി തെരുവിലെ കടകളിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്തി. കടകളിൽ തുടരെയുള്ള തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് അഗ്നിശമന സേനയുടെ നടപടി. ഫയർ ഓഡിറ്റിന് ശേഷം അഗ്നിശമന സേനാ ജില്ലാ കളക്ടർക്ക് നിർദേശം നൽകും. കോഴിക്കോട് മിഠായി തെരുവിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സിനോട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിരുന്നു.
ഇടയ്ക്കിടെ തീ പിടിത്തമുണ്ടാകുന്നത് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പാളയം ഭാഗത്തുള്ള വി.കെ.എം. ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെ.ആര്‍. ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിൽ അടുത്തിടെ തീപിടിച്ചിരുന്നു. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.