പിഷാരികാവ് കാളിയാട്ട മഹോത്സവം: ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനം
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം നിലവിലുളള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി നടത്താൻ തീരുമാനിച്ചു. ദേവസ്വം ക്ഷേത്ര ഓഫിസിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. ചടങ്ങിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ എത്തുന്ന വരവുകൾ വളരെ പരിമിതമായി ക്ഷേത്രത്തിൽ എത്തിച്ചേരണം. ശീവേലിക്ക് ആനയുണ്ടാകില്ല. വലിയ വിളക്ക്, കാളിയാട്ടം ദിവസങ്ങളിൽ നാന്ദകം എഴുന്നള്ളിക്കാൻ മാത്രം ഒരു പിടിയാന ഉണ്ടാകും.
യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഗോകുൽദാസ്, എക്സിക്യൂട്ടിവ് ഓഫിസർ കെ. വേണു, ഇളയിടത്ത് വേണുഗോപാൽ, ബാലൻ നായർ, ടി കെ. രാജേഷ്, പ്രമോദ് തുന്നോത്ത്, ഇ.എസ്. രാജൻ, മുണ്ടത്തൽ ഉണ്ണികൃഷ്ണൻ നായർ, ടി. കെ. രാധാകൃഷ്ണൻ, എം. പത്മനാഭൻ, ഇ. പ്രശാന്ത്, എ. കെ. ശ്രീജിത്ത്, എസ്. ഐ. രാജേഷ്, ഉണ്ണികൃഷ്ണൻ മരളൂർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ സംസാരിച്ചു.