പിതാവിന്റെ കയ്യിലുണ്ടായിരുന്ന കത്തി തുളച്ചു ചയറി മകൾക്ക് ദാരുണാന്ത്യം
മുംബൈ: അയല്‍വാസികളുമായുള്ള വഴക്ക് ദുരന്തമായി, മുംബൈ സ്വദേശിക്ക് നഷ്ടപ്പെട്ടത് സ്വന്തം മകളെ. മുംബൈയിലെ മോത്തിലാല്‍ നഗറില്‍ അയല്‍വാസികള്‍ തമ്മിലുള്ള വഴക്കാണ് പതിനേഴുകാരിയുടെ മരണത്തില്‍ കലാശിച്ചത്. മേഘ്ന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വഴക്കിനിടെ അയല്‍വാസികള്‍ തമ്മില്‍ കയ്യേറ്റമുണ്ടായി. തുടര്‍ന്ന് മേഘ്നയുടെ പിതാവ് രാജേഷ് ബാലന്‍സ് തെറ്റി മകളുടെ പുറത്തേക്ക് വീണു. വീഴ്ചയില്‍ രാജേഷിന്‍റെ കൈവശമിരുന്ന കത്തി മേഘ്നയുടെ വയറ്റിലേക്ക് തുളച്ചു കയറുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് അയല്‍വാസികള്‍ തമ്മില്‍ വഴക്കുണ്ടായത്. മേഘ്ന തുണി അലക്കിയ വെള്ളം അയല്‍വാസിയായ സുഭാഷ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് ഒഴുകി ചെന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്.
ഇത് കേട്ട് പുറത്തേക്കിറങ്ങി വന്ന രാജേഷ് ബാലന്‍സ് തെറ്റി മകളുടെ പുറത്തേക്ക് വീഴുകയായിരുന്നു. ഇയാളുടെ കൈവശമിരുന്ന കറിക്കത്തി മകളുടെ നെഞ്ചിലൂടെ തുളച്ച് കയറി. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം അയല്‍വാസികളുടെ മര്‍ദ്ദനത്തിലാണ് തന്‍റെ സഹോദരി മരിച്ചതെന്ന് പൂജ ആരോപിച്ചു. പോലീസ് കേസെടുത്തു.