ഗിരീഷിൻ്റ വിയോഗം പോലീസ് സേനക്ക് നഷ്ടമായത് മികച്ച അന്വേഷണ വിദഗ്ദനെ
കൊയിലാണ്ടി: ഗിരീഷിൻ്റ വിയോഗം പോലീസ് സേനക്ക് നഷ്ടമായത് മികച്ച അന്വേഷണ വിദഗ്ദനെ. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ഉള്ള്യേരി കൊയക്കാട് കൊളോത്ത് ഗിരീഷിൻ്റെ (47) വിയോഗമാണ് പോലീസ് സേനയ്ക്ക് തീരാനമുണ്ടാക്കിയത്. നാർക്കോട്ടിക് സ്ക്വാഡിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഗിരീഷ്. 2012 ൽ റെയിൽവെ സ്റ്റേഷൻ റോഡിൽ സമീപം ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചത് വാഹനാപകടത്തിലാണെന്ന് നിഗമനത്തിലെത്തിയെങ്കിലും എന്നാൽ കൊലപാതകമാണെന്ന് കണ്ടെത്തിയതും ഗിരീഷിൻ്റെ അന്വേഷണ മികവായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കും ഗിരീഷിൻ്റെ തായിരുന്നു.
2018ൽ കൊയിലാണ്ടി ഊരള്ളൂരിലെ ആയിഷ ഉമ്മ മരിച്ച സംഭവം യാതൊരു തെളിവും പരാതിയുമില്ലാഞ്ഞിട്ടും കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതിയെ പിടികൂടുന്നതിലും ഗിരീഷിൻ്റെ അന്വേഷണ മികവുകൂടിയായിരുന്നു. ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് കൊലപാതക കേസുകളും തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ കഞ്ചാവ്, മയക്ക് മരുന്ന് കേസുകൾ പിടികൂടുന്നതിലും ഗിരീഷിൻ്റെ അന്വേഷണ പാടവം മികച്ചതായിരുന്നു . ഊരള്ളൂരിൽ സ്വർണ്ണം പൊട്ടിക്കൽ, തോക്ക് ചുണ്ടി തട്ടി കൊണ്ട് പോയ കേസ് അന്വേഷണത്തിലും ഗിരീഷിൻ്റെ അന്വേഷണ മികവുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മെഡൽ അടക്കം 150 ഓളം ഗുഡ്സ് എൻട്രികളും സർവീസിനിടയിൽ നേടിയിട്ടുണ്ട്. കൂടത്തായ് കൊലപാതക പരമ്പരയിലെ അന്വേഷണ സംഘത്തിലും നിരവധി കൊലപാതക കേസുകളിലെ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു. ഉണ്ണി നായരുടെയും തങ്കയുടെയും മകനാണ്, ദിവ്യയാണ് ഭാര്യ. മകൾ ഗായത്രി.