ആക്രമങ്ങളുണ്ടാവുമ്പോള്‍ സ്വയംരക്ഷയ്ക്കുള്ള പഴുതകള്‍ പഠിപ്പിച്ച് ശില്പശാല
കോഴിക്കോട്: ആക്രമങ്ങളുണ്ടാവുമ്പോള്‍ സ്വയംരക്ഷയ്ക്കുള്ള നിയമങ്ങളുമായി ശില്പശാല ഗവർമെന്റ് ലോ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പുതിയ പാഠമായി. സ്വയം പ്രതിരോധിക്കാനായി ചെയ്യുന്ന ഒരു കൃത്യം കുറ്റമല്ലെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 96ാം വകുപ്പ് ഈ നിയമ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനി ആവേശമാകും.
എന്‍.എസ്‌എസ്, ക്രിമിനല്‍ ലോ ക്ലിനിക്ക് ഓഫ് ക്ലിനിക്കല്‍ ജസ്റ്റിസ് എജുക്കേഷന്‍ (ക്ലിജോ) എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിച്ച് ശില്‍പശാലയില്‍ സി.വി.എന്‍ കളരി സംഘത്തിലെ പി.സി. മുരളധീരന്‍ ഗുരുക്കളാണ് ക്ലാസ് നയിച്ചത്. മുന്‍ കേരള പോലീസ് ട്രയിനിംഗ് കോളേജ് ഡയറക്ടര്‍ ഡോ.എച്ച്. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂനിയന്‍ ചെയര്‍മാന്‍ സുദീപ് സുധാകരന്‍ അധ്യക്ഷതവഹിച്ചു.
യാത്രക്കിടയിലും മറ്റും ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന ബലാത്സംഗ ശ്രമമുള്‍പ്പെടെയുള്ള അതിക്രമങ്ങളെ ചെറുക്കാനുള്ള അടവുകളാണ് തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചത്. മാല പറിച്ചോടല്‍, മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ ഉള്ള ആക്രമണങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ആത്മധൈര്യം ചോര്‍ന്നു പോകാതെ എങ്ങനെ രക്ഷപ്പെടാനാകുമെന്ന് പരിശീലിപ്പിച്ചു.
എന്‍.എസ്.എസ് കോഡിനേറ്റര്‍ കൂടിയായ ഡോ. സി. തിലകാനന്ദന്‍ സംസാരിച്ചു. എന്‍.എസ്.എസ് സെക്രട്ടറി അബ്ദുല്‍ റാഷിദ് സ്വാഗതവും, പ്രൊജക്ടക് ഡയരക്ടര്‍ സുനിതാ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.