KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം മൃഗശാലയിൽ അനക്കോണ്ടയ്ക്ക് എസിയും, കടുവയ്ക്ക് കുളിക്കാന്‍ ഷവറും ഏര്‍പ്പെടുത്തി

തിരുവനന്തപുരം മൃഗശാലയിൽ അനക്കോണ്ടയ്ക്ക് എസിയും, കടുവയ്ക്ക് കുളിക്കാന്‍ ഷവറും ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് വേനല്‍ച്ചൂട് അസഹ്യമായി സാഹചര്യത്തിലാണ് പക്ഷിമൃഗാദികളുടെ ഭക്ഷണമെനുവിലും മാറ്റംവരുത്തിയിരിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ടയ്ക്ക് എസിയും, കടുവയ്ക്ക് കുളിക്കാന്‍ ഷവറുമാണ് ഏര്‍പ്പെടുത്തിയത്. സസ്യഭുക്കുകളായ മൃഗങ്ങള്‍ക്ക് പ്രത്യേക മെനുവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൂട് മൂലം ആഹാരക്രമത്തില്‍ മാറ്റം വരുത്തിയതോടെ മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവില്‍ നിന്നും ചിക്കനും ഔട്ടായി. അതിന് പകരം പോത്തും ബീഫുമാണ് ഇടംപിടിച്ചത്.

മദഗശാലയിലെ നോണ്‍വെജ് ഭക്ഷിക്കുന്ന ജീവികള്‍ക്ക് ഒരുദിവസം 94 കിലോ മാംസമാണ് ആവശ്യമായി വരുന്നത്. ഇപ്പോള്‍ മീനിന്റെ അളവും വര്‍ധിപ്പിച്ചിട്ടുണ്ട്. ദിവസവും 61 കിലോ മീനാണ് വാങ്ങുന്നത്. ഒരു ദിവസം ശരാശരി നാലു കിലോ മാംസം വരെ സിംഹം, പുലി, കടുവ എന്നിവയ്ക്ക് വേണ്ടി വരും. ഇവറ്റകള്‍ക്ക് കുലിക്കാന്‍ കൂടിനകത്ത് ഷവര്‍ സൗകര്യവുമൊരുക്കിയിട്ടുണ്ട്.

ശരീര ഊഷ്മാവ് നിലനിര്‍ത്തുന്നതിനായി കടുവകള്‍ക്ക് ഇടനേരങ്ങളില്‍ ഹോസ് ഉപയോഗിച്ച് വെള്ളമടിച്ചു കൊടുക്കാറുണ്ട്. കടുവകള്‍ക്ക് സാധാരണ ഒരുനേരം മാത്രമാണ് കുളി ഒരുക്കുക. എന്നാല്‍ വേനല്‍ക്കാലത്ത് ഇങ്ങനെയല്ല. പാമ്പുകളുടെ കൂടുകളിലെല്ലാം ഫാനുകളും ഒരുക്കിയിട്ടുണ്ട്. താപനില നിലനിര്‍ത്തുന്നതിനായി മ്ലാവിന്റെ കൂട്ടില്‍ ചെളിയും വെള്ളവും നിറച്ച കുളവും സജ്ജീകരിച്ചിട്ടുണ്ട്.

Advertisements