കെ കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
.
ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരിൽ തുടങ്ങി, പതിറ്റാണ്ടുകളായി തിരുവനന്തപുരത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഏറെ അനുഭവസമ്പത്തുള്ള പത്രപ്രവർത്തകനാണെന്നും കൂടുംബാഗങ്ങളുടെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായി പിണറായി വിജയൻ അറിയിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുഞ്ഞിക്കണ്ണൻ. ഇന്ന് പുലർച്ചെയായിരുന്നു രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് മരണപ്പെട്ടത്. സംസ്കാരം വൈകിട്ട് 4 മണിക്ക് ശാന്തി കവാടത്തിൽ നടക്കും. ജന്‍മഭൂമിയിലേയും തിരുവനന്തപുരം പ്രസ് ക്ലബ്ബിലേയും പൊതു ദർശനത്തിനുശേഷമായിരിക്കും സംസ്കാരം നടക്കുക. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു കെ കുഞ്ഞിക്കണ്ണൻ. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.




