അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം, വിധി ഇന്ന്
അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം, വിധി ഇന്ന്. മലപ്പുറം: കേസിൽ 21 പ്രതികളുള്ള കേസിൽ 12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊളക്കാടന്‍ അബൂബക്കര്‍, സഹോദരൻ അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആ വർഷം ജനുവരിയിൽ കുനിയില്‍ കുറുവാങ്ങാടൻ അത്തീഖ് റഹ്മാന് കൊല്ലപ്പെട്ടതിൻ്റെ പ്രതികാരമായിട്ടാണ് ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അത്തീഖ് റഹ്മാന് കൊലക്കേസിൽ പ്രതികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട ആസാദും അബൂബക്കറും.
അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഒന്നു മുതൽ 11 വരെയുള്ള പ്രതികളും 18 -ാം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.