കപ്പല്‍ തീപിടുത്തത്തില്‍ മരിച്ച അതുല്‍രാജി (28) ന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
കൊയിലാണ്ടി: ഇറാഖ് തീരത്ത് കപ്പല്‍ തീപിടുത്തത്തില്‍ മരിച്ച കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജി (28)ന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇന്ന് ഡൽഹിയിലെത്തിയ ശേഷം ഞായറാഴ്ച രാവിലെ 8.30 ന് കരിപ്പൂർ വിമാനതാവളത്തിൽ എത്തും. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി വിരുന്നു കണ്ടി വസതിയിൽ സംസ്കരിക്കും. ഇറാക്കിലെ ബസ്രയില്‍ നിന്ന് നടപടിക്രമങ്ങൾ പുർത്തിയാക്കിയ ശേഷം ബാഗ്ദാദിലെത്തിയാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചത്. ഇറാഖിലെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് അതുല്‍രാജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തിയത്.
ഇക്കഴിഞ്ഞ ജൂലായ് 13നായിരുന്നു അപകടമുണ്ടായത്. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേരാണ് മരിച്ചത് കഴിഞ്ഞ നവംബർ മാസത്തിലാണ് അതുൽ രാജ് ജോലിക്ക് കയറിയത്. വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ.