ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 16 മണ്ഡലത്തിലെ CPIM സ്ഥാനാർത്ഥികളെയാണ് കോടിയേരി പ്രഖ്യാപിച്ചത്.
കുമ്മനം അല്ല, നരേന്ദ്ര മോദി വന്നാലും ബിജെപി തിരുവനതപുരത്ത് ജയിക്കില്ലെന്ന് കോടിയേരി പറഞ്ഞു. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ദ്ധിക്കണം. തമിഴ്‌നാട്ടില്‍ 2004ല്‍ DMKയുമായി CPM സഖ്യം ഉണ്ടായിരുന്നു. ആ മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നു. അന്ന് കേരളത്തില്‍ 18 സീറ്റ് LDF നേടിയെന്നും കോടിയേരി പറഞ്ഞു.
കേസില്‍ പ്രതിയായ ആളുകള്‍ സ്ഥാനാര്‍ത്ഥിയാവാന്‍ പാടില്ലെന്ന് വന്നാല്‍ എത്ര കോണ്‍ഗ്രസുകാര്‍ക്ക് മല്‍സരിക്കാന്‍ പറ്റുമെന്നും കോടിയേരി ചോദിച്ചു.
സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐ 4 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം: സി ദിവാകരന്‍, മാവേലിക്കര: ചിറ്റയം ഗോപകുമാര്‍, തൃശൂര്‍: രാജാജി മാത്യു തോമസ്, വയനാട്: പിപി സുനീര്‍.
അസ്വാരസ്യമൊന്നുമില്ലാതെയാണ് എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് വിരാമമായത്. മുന്നണിയിലെ ചില കക്ഷികള്‍ സീറ്റിന് അവകാശം ഉന്നയിച്ചെങ്കിലും അതൊന്നും തര്‍ക്കത്തിനോ പിടിവാശിക്കോ വഴിവച്ചില്ല.
സൗഹൃദാന്തരീക്ഷത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തിന് കാണാന്‍ കഴിഞ്ഞത് മുന്നണിയിലെ ഐക്യവും കെട്ടുറപ്പുമാണ്.