KOYILANDY DIARY

The Perfect News Portal

കടകളില്‍ മോഷണം; ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

വടകര : തിരുവള്ളൂര്‍ ടൗണിലെ കടകളില്‍ കഴിഞ്ഞ ആഴ്ച  നടത്തിയ ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയും തിരുവള്ളൂര്‍ ടൗണിലെ ഫാസ്റ്റ്ഫുഡ് കടയിലെ തൊഴിലാളിയുമായ ജുല്‍മത്ത് സാഹ(37)യെയാണ് വടകര എസ്.ഐ പി.കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റ്, ലൈഫ് ലൈന്‍ മെഡിക്കല്‍ ഷോപ്പ്, സ്റ്റീല്‍പാലസ് സിമന്റ്സ് എന്നിവിടങ്ങളിലാണ് പ്രതി മോഷണം നടത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മുപ്പതിനായിരം രൂപയും മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും സിമന്റ് കടയില്‍ നിന്ന് ആറായിരം രൂപയും മോഷണം പോയിരുന്നു. ടൗണിലെ ചിക്കന്‍ഹട്ട് എന്ന ഫാസ്റ്റ്ഫുഡ് കടയില്‍ ഷവര്‍മ്മ മേക്കറാണ് ജുല്‍മത്ത് സാഹ.

മോഷണം നടത്തിയ ദിവസം നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ ജോലിക്ക് നില്‍ക്കുന്ന കടയില്‍ നിന്ന് പോയത്. സൂപ്പര്‍ മാര്‍ക്കറ്റിലെ സി.സി.ടി.വിയില്‍ ജുല്‍മത്ത് സാഹയുടെ ദൃശ്യം പതിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളാണ് മോഷണം നടത്തിയതെന്ന വിവരം പൊലീസിന് ലഭിച്ചത്. ബംഗാളിലേക്ക് പോകാകെ കാഞ്ഞങ്ങാട്ടെ സുഹൃത്തിനടുത്തേക്കാണ് ഇയാള്‍ പൊയത്. അന്വേഷണം സജീവമായി നടക്കുന്ന വിവരമറിയാതെ വടകര റെയില്‍വേ സ്റ്റേഷനിലെത്തുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *