കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാർ രാജിവെച്ചു
തിരുവനന്തപുരം: ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലിയുള്ള കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ രാജി അവസാനിക്കുന്നില്ല. കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാറാണ് ഏറ്റവും ഒടുവില്‍ രാജിവച്ചത്. അല്പസമയത്തിനുശേഷം അദ്ദേഹം എ.കെ.ജി സെന്ററിലെത്തും. വാര്‍ത്താകുറിപ്പിലൂടെയാണ് രതികുമാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. കെ പി സി സി പ്രസിഡന്റിന് അദ്ദേഹം രാജിക്കത്ത് കൈമാറി. കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ്. പ്രശാന്താണ് ആദ്യം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. അടുത്തകാലം വരെ കെ.പി.സി.സിയുടെ സംഘടനാ ജനറല്‍സെക്രട്ടറിയായിരുന്ന കെ.പി. അനില്‍കുമാര്‍ ഇന്നലെയാണ് പാര്‍ട്ടി വിട്ടത്.
ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുയര്‍ന്ന കലാപം ഒരുവിധം അടങ്ങിയതില്‍ നേതൃത്വം ആശ്വാസം കൊള്ളുമ്ബോഴാണ് നേതാക്കന്മാരുടെ രാജി തുടരുന്നത്. ഇത് പാര്‍ട്ടി നേതൃത്വം ഞെട്ടലോടെയാണ് കാണുന്നത്. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തില്‍ അസംതൃപ്തിയുള്ളവര്‍ക്ക് ഇനിയും പാര്‍ട്ടി വിട്ടു പോകാന്‍ രാജികള്‍ പ്രചോദനമാകുമോ എന്നാണ് നേതൃത്വത്തിന്റെ പ്രധാന പേടി.