KOYILANDY DIARY

The Perfect News Portal

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; എം വി ഗോവിന്ദൻ

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. വലിയ നിയമ യുദ്ധമാണ് നടന്നത് എന്നും പാർട്ടിക്ക് പങ്കില്ല എന്ന് നേരത്തെ പറഞ്ഞതാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി. മോഹനനെ കൊണ്ടു പോയത് കേരളം മറന്നിട്ടില്ല. പാർട്ടി നേതാക്കളെ കള്ളക്കേസിൽ ഉൾപ്പെടുത്തി വർഷങ്ങൾ ജയിലിൽ അടച്ചത് പകവീട്ടലിന്റെ പ്രശ്നമായാണ് കൈകാര്യം ചെയ്തത്.

അത് ശരിയായ രീതിയിൽ കോടതി കണ്ടിരിക്കുന്നു എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താൻ ബോധപൂർവമായ ശ്രമം നടന്നപ്പോഴാണ് പാർട്ടിക്ക് ആ കേസിൽ ഇടപെടണ്ടി വന്നത്. അല്ലെങ്കിൽ ആ കേസ് ശരിയായ രീതിയിൽ നടന്നു പോകുമായിരുന്നു. ടി പി കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ യുഡിഎഫ് ആണ് ശ്രമിച്ചത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.