കുവൈത്ത് സിറ്റിയിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഭവത്തിൽ എട്ടു പേർ പിടിയിൽ
കുവൈത്ത്: കുവൈത്ത് സിറ്റിയിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഭവത്തിൽ എട്ടു പേർ പിടിയിൽ. വീട് കേന്ദ്രീകരിച്ച് ജിലീബ് അൽ ഷുയൂഖ് ഭാഗത്ത് പണത്തിനു പകരമായി ഇവർ പൊതു ധാർമികതക്കു വിരുദ്ധമായ പ്രവൃത്തികൾ നടത്തിവരുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് പ്രതിനിധാനം ചെയ്യുന്ന പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് പൊതുധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പരിശോന നടത്തിവരുകയാണ്.
കഴിഞ്ഞ ദിവസം സാൽമിയയിലെ മസാജ് സെന്ററിൽനിന്ന് അഞ്ചു പുരുഷന്മാരെ സദാചാര സംരക്ഷണത്തിനായുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പണത്തിന് പകരമായി മസാജ് സെന്ററിൽ ഇവർ അധാർമിക പ്രവൃത്തികൾ ചെയ്തുവരുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് സമാന പ്രവർത്തനത്തിന് നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നു.