പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി: സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്
.
സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ തള്ളിയതായി സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. ഇന്ന് പാലക്കാട് ചേരുന്ന വിവിധ ബസ് സംഘടനകളുടെ യോഗത്തിൽ സമരം പ്രഖ്യാപിക്കും. പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്ക് 15 രൂപയാക്കി വർദ്ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.

വിദ്യാർത്ഥി കൺസഷൻ നിരക്ക് വർധിപ്പിക്കൽ, ഡീസൽ സബ്സിഡി വിഷയങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യബസ് മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം പഠിച്ച് നിർദേശങ്ങൾ നൽകുവാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സ്വകാര്യ ബസ് മേഖലയ്ക്ക് വ്യവസായം നിലനിർത്താൻ പര്യാപ്തമല്ലെന്ന് ബസ് ഉടമകൾ അറിയിച്ചു.

കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.




