KOYILANDY DIARY

The Perfect News Portal

മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് മരണപ്പെട്ട യുവാവിൻ്റെ സുഹൃത്ത് സുഖംപ്രാപിച്ചു വരുന്നു

കൊയിലാണ്ടി: അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് സുഖംപ്രാപിച്ചു വരുന്നു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് അണേല സ്വദേശി ഊരാളി വീട്ടിൽ പ്രജിത്തിൻ്റെ മകൻ അമൽ സൂര്യയെ (26) മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖം നിലത്ത് കുത്തിയ നിലയില്‍ ഓടയ്ക്ക് സമീപമാണ് സൂര്യയെ കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ സുഹൃത്തായ കുറുവങ്ങാട് സ്വദേശി ആലിയത്ത് മൻസൂർ (25) നെ അബോധാവസ്ഥയിൽ കണ്ടെത്തുകയുമുണ്ടായി. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് സംഭവം കണ്ടതും പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചിരുന്നത്. 

ഉടൻതന്നെ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി രണ്ടുപേരെയും താലൂക്കാശുപത്രിയിൽ എത്തിക്കുകയുമയിരുന്നു. അമൽ സൂര്യ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. അബോധാവസ്ഥയിലായ മൻസൂർ മെഡിക്കൽ കോളജിൽ സുഖംപ്രാപിച്ചുവരുന്നതായാണ് അറിയുന്നത്. ഇന്ന് തന്നെ ആശുപത്രിയിൽ നിന്ന് പോകാൻ കഴിയുമെന്നാണ് അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. ഇരുവരും ലഹരിക്കടിമപ്പെട്ടവരായിരുന്നെന്നാണ് അറിയുന്നത്.

അന്വേഷണത്തിൻ്റെ ഭാഗമായി ഫിംഗർപ്രിൻ്റ്, ഫോറൻസിക് വിദഗ്ദരും, വടകര ഡിവൈ എസ്.പി കെ വിനോദ് കുമാർ, സി.ഐ മെൽവിൻ ജോസ്, എസ് ഐ . കെ. രാജീവൻ എന്നിവർ സ്ഥലത്തെത്തി. നർക്കോട്ടിക് പരിശീലനം നേടിയ പ്രിൻസ് എന്ന നായയേയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഊരാളി വീട്ടിൽ പ്രജിത്ത്, ഗംഗ ദമ്പതികളുടെ മകനാണ് മരണപ്പെട്ട അമൽ സൂര്യ. വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. സഹോദരി: ഉണ്ണിമായ. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം വൈകീട്ട് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 6.30 മണിക്ക് സംസ്ക്കാരം നട്കകുമെന്നാണ് അറിയുന്നത്.

Advertisements
Advertisements