ആശമാർ ഒളിച്ചോടി.. രാപകൽ സമരം അവസാനിപ്പിക്കുന്നു
 
        തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു വിഭാഗം ആമാർ നടത്തിവന്നിരുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നു. 265 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് അവസാനിപ്പിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു. നാളെ സമര പ്രതിജ്ഞാ റാലി സംഘടിപ്പിക്കുമെന്നും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ റാലി ഉദ്ഘാടനം ചെയ്യുമെന്നും അവർ അറിയിച്ചു. സംസ്ഥാന സർക്കാർ 1000 രൂപ വർദ്ദിപ്പിച്ചതോടെയാണ് സമരം ഉപേക്ഷിക്കാൻ സമരക്കാർ തീരുമാനിച്ചതെന്ന് സമരസമിതി.

എന്നാൽ 1000 രൂപ വർദ്ധിപ്പിച്ചത് സമരത്തെ തുടർന്നല്ലെന്ന് സർക്കാർ നയത്തിൻ്റെ ഭാഗമാണെന്നും മന്ത്രി കെ.എൻ ബാലാഗോപാൽ അറിയിച്ചു. 21000 രൂപ ആക്കി വർദ്ധിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഒടുവിൽ ആവശ്യം നിറവേറ്റാൻ കഴിയാതെയുള്ള പടിയിറക്കാമായാണ് സമരത്തോടുള്ള പൊതു വിലയിരുത്തൽ ഉണ്ടായിട്ടുള്ളത്.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നാണ് സമരസമിതി ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. ഓണറേറിയം അഞ്ചാം തീയതിക്ക് മുന്‍പ് ലഭ്യമാക്കണമെന്നടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞു. ഓണറേറിയം 21,000 രൂപ വര്‍ദ്ധിപ്പിക്കുക, വിമരിക്കില്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാനുണ്ട്. ഇതിനായുള്ള സമരം തുടരും. ജില്ലാ തലത്തില്‍ പ്രവര്‍ത്തങ്ങള്‍ തുടരുമെന്നും ബിന്ദു പറഞ്ഞു.



 
                        

 
                 
                