വിഴിഞ്ഞം പദ്ധതി തകര്‍ക്കാന്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നവർക്ക്, ജുഡീഷ്യൽ അന്വേഷണ സമിതിയിൽവരെ കയറിക്കൂടാൻ സാധിച്ചിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിവാദങ്ങളുണ്ടാക്കി വിഴിഞ്ഞം പദ്ധതിയെ തകർക്കരുത്. ഈ വിവാദങ്ങളിൽ ചിരിക്കുന്നത് കൊളംബോയും കുളച്ചലും മാത്രമായിരിക്കും. കരാറുകൾ തമ്മിലുള്ള താരതമ്യ പഠനത്തെ വി.എസ് അനുകൂലിക്കുുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതേസമയം, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉമ്മൻചാണ്ടിക്ക് പിന്തുണയുമായി കെ. മുരളീധരൻ എം.എൽ.എ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതി യു.ഡി.എഫ് സർക്കാർ, പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തതിനുശേഷം എടുത്ത തീരുമാനമാണെന്നും, യു.ഡി.എഫിന്റെ നിലപാട് തെറ്റായിരുന്നെങ്കിൽ ഈ സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുമായിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.