KOYILANDY DIARY

The Perfect News Portal

ബസ് കയറാനൊരുങ്ങിയ വീട്ടമ്മ രണ്ടു ബസുകള്‍ക്കിടയില്‍പെട്ട് ഞെരുങ്ങിമരിച്ചു

കോട്ടയം:  നാഗമ്പടത്ത് ബസ് കയറാനൊരുങ്ങിയ വീട്ടമ്മ രണ്ടു ബസുകള്‍ക്കിടയില്‍പെട്ട് ഞെരുങ്ങിമരിച്ചു. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. കുറുപ്പംപടി തുരുത്തി എടക്കര വര്‍ക്കിയുടെ ഭാര്യ അന്നമ്മ(53)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം. ഞാലിയാകുഴിയിലെ ബന്ധുവീട്ടില്‍ പോകാനായി മകള്‍ റോഹിനൊപ്പം ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ അന്നമ്മ,  പ്രിയ ലീലാസ് കൊണ്ടോടി എന്നീ ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞാണ് ദാരുണമായി മരിച്ചത്.

ഞാലിയാകുഴിക്കുള്ള ബസില്‍ കയറാനായി അന്നമ്മ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന പ്രിയ എന്ന ബസിന്റെ മുന്നിലൂടെ നടക്കുകയായിരുന്നു. അതിനിടെ പിന്നോട്ടെടുത്തു വന്ന ലീലാസ് കൊണ്ടോടി എന്ന ബസിനും പ്രിയ ബസിനും ഇടയില്‍പ്പെടുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ പോലീസുകാര്‍ ഉടന്‍തന്നെ മറ്റു യാത്രക്കാരുടെ സഹായത്തോടെ അന്നമ്മയെ പോലീസ് വാഹനത്തില്‍ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരത്തില്‍ പുറമേ മുറിവുകള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും അന്നമ്മയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ഭാരത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുന്‍പുതന്നെ മരണം സംഭവിച്ചു. സംഭവത്തില്‍ കൊണ്ടോടി ബസ് ഡ്രൈവര്‍ തോട്ടയ്ക്കാട് ഉമ്പിടി കൂട്ടുങ്കപ്പറമ്പില്‍ രതീഷിനെതിരെ (31) മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു.

Advertisements

ചൈനയില്‍ മെഡിസിന്‍ വിദ്യാര്‍ഥിനിയായ റോഹിന്‍ ഓണത്തിന് തിരിച്ചുപോകാനിരിക്കുകയായിരുന്നു. അന്നമ്മയുടെ മറ്റു മക്കള്‍: പോള്‍ ഇമ്മാനുവല്‍, റിജോയ്സ്.

Leave a Reply

Your email address will not be published. Required fields are marked *