പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
അഞ്ചല്‍: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയവെ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അഞ്ചല്‍ ഏറം വെള്ളിശ്ശേരി വീട്ടില്‍ വിജയസേനന്‍ – മണിമേഖല ദമ്പതികളുടെ മകള്‍ ഉത്തരയാണ് (25) മെയ് ഏഴിന് പാമ്പുകടിയേറ്റ് മരിച്ചത്.
പരാതിയിന്മേല് പ്രാഥമികാന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി കഴിഞ്ഞദിവസം ജില്ല ക്രൈംബ്രാഞ്ച് ഡിവ.എസ്.പി അശോകൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. രണ്ടുതവണയും ചികിത്സിച്ച ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചതും സംസ്കാരചടങ്ങിനെത്തിയ ഭര്‍ത്താവിൻ്റെയും ബന്ധുക്കളുടെയും പെരുമാറ്റത്തിലുള്ള വൈരുധ്യത്തെയും തുടര്‍ന്നാണ് ഉത്തരയുടെ രക്ഷാകര്ത്താക്കള് പരാതി നല്‍കിയത്. നേരത്തേ ഒരു തവണ ഭര്‍തൃഗൃഹത്തില്‍ വെച്ച് പാമ്പു കടിയേറ്റിരുന്നു.