ജീപ്പ് ഡ്രൈവർ നരിക്കോട്ട് മീത്തൽ ദിനേശന്റെ മരണം നാടിനെ ദുഃഖത്തിലാക്കി
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജീപ്പ് ഡ്രൈവർ കാവുംവട്ടം നരിക്കോട്ട് മീത്തൽ ദിനേശൻ (രമേശൻ) (49) നിര്യാതനായി. അവിവാഹിതനാണ്. ഇന്ന് കാലത്ത് ജീപ്പ് സ്റ്റാന്റിൽ നിർക്കവെ കുഴഞ്ഞ് വീണ ദിനേശനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കഴിഞ്ഞ നിരവധി വർഷങ്ങളായി തന്റെ (വിനായക) ജീപ്പിൽ തൊഴിലെടുക്കുന്ന ദിനേശൻ കിലോമീറ്ററുകൾ കണക്കാക്കി കുലി വാങ്ങാതെ ചിലവിന്റെ പണം മാത്രം വാങ്ങുന്ന ഉദാരമനസ്‌ക്കനാണ് ദിനേശൻ. രാവിലെ കൊയിലാണ്ടി പട്ടണത്തിൽ എത്തിക്കഴിഞ്ഞാൽ താലൂക്കാശുപത്രിയിൽ നിന്ന് മടക്കുന്ന രോഗികളെ വേഗത്തിൽ മെഡിക്കൽ കോളജിലെത്തിക്കുന്നതിൽ കാണിക്കുന്ന താൽപ്പര്യം ദിനേശനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തിയിരുന്നു. വിവാഹവീടുകളിലും നാട്ടിലെ മറ്റ് പരിപാടികളിലും സജീവ സാന്നിദ്ധ്യമായ ദിനേശന്റെ മരണം നാട്ടുകാരെ ദുഃഖത്തിലാക്കിയിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി പരിസരത്ത് പൊതു ദർശനത്തിന് വെച്ച് ശേഷം സ്വദേശമായ കാവുംവട്ടത്തേക്ക് കൊണ്ട്‌പോകും. പരേതനായ കടുങ്ങോനാണ് അച്ഛൻ. അമ്മ: നാരായണി. സഹോദരങ്ങൾ ജയൻ, സുധ,