KOYILANDY DIARY

The Perfect News Portal

കേരളത്തിലെ ആദ്യ സിഎന്‍ജി ബസ് ഇന്ന് ഓടിത്തുടങ്ങും

ആലുവ: സംസ്ഥാനത്തെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) ഉപയോഗിച്ചോടുന്ന കെഎസ്‌ആര്‍ടിസി ബസ് ആലുവയില്‍ നിന്ന് ഇന്നു പുറപ്പെടും. ആലുവ മുട്ടത്ത് സംസ്ഥാനത്തെ ആദ്യ സിഎന്‍ജി പമ്ബ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഈ ബസും ഫ്ലാഗ് ഓഫ് ചെയ്യും. 48 സീറ്റുകളുള്ള ബസില്‍ 150 മുതല്‍ 200 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനുള്ള ഇന്ധനമാണുണ്ടാകുക. 12.5 കിലോ ഉള്‍ക്കൊള്ളുന്ന ആറ് സിലിണ്ടറുകള്‍ ബസിലുണ്ടാകും.

ആലുവ ഡിപ്പോയുടെ കീഴില്‍ വരുന്ന ബസ് രാവിലെ തായിക്കാട്ടുകരയിലെ സിഎന്‍ജി പമ്ബില്‍നിന്ന് വാതകം നിറച്ചു യാത്ര പുറപ്പെടും. നാല് ഡ്രൈവര്‍മാര്‍ക്കും മൂന്ന് മെക്കാനിക്കുകള്‍ക്കും ഐഒസിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ബസ് ഏത് റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

അതേസമയം ബസില്‍ ലെഗ് സ്പെയ്സ് കുറവാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാധാരണ ബസിനെക്കാള്‍ ഒരു മീറ്ററോളം നീളം കുറച്ചതാണു സ്ഥലം കുറയാന്‍ കാരണം. മാത്രമല്ല ഒരു വാതില്‍ മാത്രമേ ബസിനുള്ളൂ. അതിനാല്‍ യാത്രക്കാര്‍ കയറാനും ഇറങ്ങാനും പതിവില്‍ കൂടുതല്‍ സമയം വേണ്ടിവരും.

Advertisements

സിഎന്‍ജി ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍ക്കായുള്ള നാല് പമ്ബുകളാണ് ഈ മേഖലയില്‍ ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ദേശീയ പാതയില്‍ കെഎസ്‌ആര്‍ടിസി ഗാരേജിന് എതിര്‍വശത്തായി തായിക്കാട്ടുകര, മുട്ടം എന്നിവിടങ്ങളിലും കളമശേരി, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലുമാണ് പമ്ബുകള്‍ തയാറായിരിക്കുന്നത്.

ഇവിടെനിന്ന് ഒരു കിലോയ്ക്ക് 46 രൂപയ്ക്കാണ് വാതകം നല്‍കുന്നത്. സാധാരണ പമ്ബുകളില്‍ ചെയ്യുന്ന പോലെ സിഎന്‍ജി സംവിധാനം ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് വാതകം നിറയ്ക്കാം. ആലുവയില്‍ പമ്ബില്‍നിന്നു പരീക്ഷണത്തിന്‍റെ ഭാഗമായി നാല് കാറുകളിലും രണ്ട് ഓട്ടോറിക്ഷയിലും ഇന്നലെ വാതകം നിറച്ചു.

ആവശ്യക്കാര്‍ സ്വന്തം വാഹനങ്ങളില്‍ കണ്‍വേര്‍ഷന്‍ കിറ്റുകള്‍ സ്ഥാപിച്ചാല്‍ പെട്രോളിന് പകരം സിഎന്‍ജി ഉപയോഗിച്ച്‌ തുടങ്ങാം. 20,000 രൂപ മുതല്‍ 60,000 രൂപ വരെയുള്ള കണ്‍വേര്‍ഷന്‍ കിറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇരുചക്രവാഹനങ്ങള്‍ക്കും സിഎന്‍ജി കിറ്റ് ഉപയോഗിക്കാം. രാജ്യത്ത് ആദ്യമായി ഡല്‍ഹിയിലാണ് സിഎന്‍ജി വാഹനങ്ങള്‍ ഓടിത്തുടങ്ങിയത്. സിറ്റി ബസ്, ഓട്ടോറിക്ഷ, ടാക്സി എന്നിവയ്ക്കും സിഎന്‍ജി ബാധകമാകും.

കളമശേരിയില്‍ കുഴലിലൂടെ വീടുകളിലേക്ക് പാചക വാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. പുതുവൈപ്പ് ടെര്‍മിനലില്‍ നിന്നുള്ള കംപ്രസ്ഡ് ഗ്യാസ് കളമശേരി ബസ് ടെര്‍മിനലിന് സമീപമുള്ള സിഎന്‍ജി കണ്‍ട്രോളിംഗ് സ്റ്റേഷനില്‍ ആദ്യം എത്തിച്ചേരും. തുടര്‍ന്ന് എട്ടിഞ്ച് വ്യാസത്തിലുള്ള സ്റ്റീല്‍ പൈപ്പിലൂടെയാണ് പമ്ബുകള്‍ക്ക് നല്‍കുന്നത്.

സിഎന്‍ജി ശേഖരിക്കാന്‍ പ്രത്യേക ടാങ്കുകള്‍ ഇവിടെ തയാറാക്കിയിട്ടുണ്ട്. അതില്‍നിന്നു ഡിസ്പെന്‍സറി ചില്ലറയായി വിതരണം ചെയ്യും. 150 ശതമാനം അധിക ഇന്ധനക്ഷമത, കിലോ മീറ്ററിന് രണ്ടു രൂപാ നിരക്കിലേക്ക് ഇന്ധന ചെലവ് കുറയല്‍, അന്തരീക്ഷ മലിനീകരണം കുറയല്‍ എന്നിങ്ങനെ പ്രധാനമായും മൂന്ന് മേന്മകളാണ് സിഎന്‍ജിക്കു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സിഎന്‍ജി ഉപയോഗിക്കുന്ന വാഹനങ്ങളുടെ എന്‍ജിന്‍ ഘടകങ്ങള്‍ക്കു കൂടുതല്‍ ആയുസുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *