KOYILANDY DIARY

The Perfect News Portal

ചോരക്കുഞ്ഞിനെ പെറ്റമ്മ വെറും 200 രൂപയ്ക്ക് വിറ്റു

കൃഷ്ണഗിരി : ചോരക്കുഞ്ഞിനെ പെറ്റമ്മ വെറും 200 രൂപയ്ക്ക് വിറ്റു. ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് പെണ്‍കുഞ്ഞിനെ വിറ്റത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.ചെന്നൈ സ്വദേശികളായ ദമ്പതികളായ മയൂരപ്പ(50) ഭാര്യ തിമ്മക്ക(46) എന്നിവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഡിസംബര്‍ എട്ടിനാണ് തിമ്മക്ക ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്.

ഇവര്‍ക്ക് ആറ് കുട്ടികള്‍ ഉണ്ട്. ഇതില്‍ മൂന്നു പേര്‍ പെണ്‍കുഞ്ഞുങ്ങളും മൂന്നു പേര്‍ ആണ്‍ കുഞ്ഞുങ്ങളുമാണ്. തിമ്മക്കയ്ക്ക് ഡോക്ടര്‍മാര്‍ വന്ധ്യംകരണം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചോരക്കുഞ്ഞുമായി ഡിംസബര്‍ 11ന് ഇവര്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു. കൂടുതല്‍ നടപടികള്‍ക്കായി ഇവിടത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ എത്തി അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ വിറ്റ കാര്യം ഇവര്‍ പറയുന്നത്. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും പാചകക്കാരിക്കുമാണ് കുഞ്ഞിനെ വിറ്റത്. പോലീസിന്റെ നിര്‍ദേശ പ്രകാരം ഇവര്‍ കുഞ്ഞിനെ തിരികെ നല്‍കി. കുഞ്ഞിനെ ഹോസൂരിലെ സര്‍ക്കാര്‍ ഹോമിന് കൈമാറി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *