കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ദേശീയപാതയോരത്ത് മത്സ്യ വില്പന
കൊയിലാണ്ടി: ഹാർബർ അടച്ചതോടെ കൊയിലാണ്ടി ദേശീയപാതയോരത്ത് മത്സ്യ വില്പന തകൃതി. 33-ാം വാർഡിലെ ദേശീയ പാതയോരത്താണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മത്സ്യ വില്പന നടത്തുന്നത്. ഇതര സംസ്ഥാനമായ കർണ്ണാടകയിൽ നിന്നും, തമിഴ് നാട്ടിൽ നിന്നും കണ്ടെയ്നറിൽ എത്തുന്ന മത്സ്യങ്ങൾ ഹോൾസെയിൽ ആയി ചെറിയ വാഹനങ്ങളിലേക്കും, ബൈക്കുകളിലേക്കും മാറ്റിയാണ് വില്പന. ഹാർബർ അടച്ചതോടെ കച്ചവടക്കാർ ദേശീയ പാതയോരത്ത് തമ്പടിക്കുകയാണ്.
ഇതോടെ വൻ മത്സ്യ വിപണന കേന്ദ്രമായി ദേശീയപാതയോരം മാറിയിരിക്കുകയാണ്. ഇത് പരിസര പ്രദേശങ്ങളിലുള്ളവർക്കും പ്രയാസം സൃഷ്ടിക്കുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തി രോഗ വ്യാപനത്തിന് ഇടവരുത്തുന്ന ഈ നടപടിക്കെതിരെ പരാതി അറിയിച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നഗരസഭാ കൗൺസിലർ ഷീബാ സതീശൻ ആരോപിച്ചു. നഗരസഭയിടെ വിവിധ ഭാഗങ്ങളിലും വ്യാപകമായി റോഡരുകിൽ മത്സ്യ വിൽപ്പിന നടക്കുന്നുണ്ട്. പുതിയ ബസ്സ് സ്റ്റാൻ്റ് പരസരത്തും മത്സ്യ വിൽപ്പന നടത്തുന്നുണ്ട്.