KOYILANDY DIARY

The Perfect News Portal

എറണാകുളത്ത് വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി! അസം സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: എറണാകുളത്തെ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മ മരിച്ച സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പാലാട് ഡേവിസിന്റെ ഭാര്യ 60കാരി മോളിയെയായിരുന്നു കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസം സ്വദേശി അറസ്റ്റിലാവുകയും ചെയ്തിരുന്നു. മനോദൗര്‍ബല്യമുള്ള മകനൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ ഇങ്ങനെയൊരു ക്രൂര കൃത്യം നടന്നത് പ്രദേശവാസികള്‍ ഞെട്ടിച്ചിട്ടുണ്ട്.

എന്നാല്‍ അറസ്റ്റിലായ അസം സ്വദേശി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാള്‍ കൊലപാതകം നടത്താനിടയായ സംഭവങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ത്ഥിനിക്കുണ്ടായ അതേ അനുഭവമാണ് മോളിക്കും ഉണ്ടായതെന്ന് പോലീസ് പറയുന്നു.

അസം സ്വദേശി ഇവരുടെ വീട്ടില്‍ ആരുമില്ലെന്ന കാര്യം നേരത്തെ തന്നെ മനസിലാക്കിയിരുന്നു. മോളിയെ ഇയാള്‍ കുറച്ചു കാലമായി നിരീക്ഷിച്ച്‌ വരുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് ചെറുക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. മോളിയെ കിടപ്പുമുറിയില്‍ വച്ചാണ് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപാതകമാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. പീഡനശ്രമം ചെറുത്തത് ഇയാളെ പ്രകോപിതനാക്കി എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പെരുമ്ബാവൂരെ നിയമവിദ്യാര്‍ത്ഥിനിയും പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് കൊലപ്പെട്ടത്. അന്നും ഇവരുടെ വീട്ടില്‍ ആരുമില്ലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതിനായി അസം സ്വദേശിയില്‍ നിന്ന് കൂടുതല്‍ മൊഴിയെടുക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *