ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നേഴ്‌സ് മരിച്ച സംഭവം ഹോട്ടൽ തല്ലിത്തകർത്തു
കോട്ടയം: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നേഴ്‌സ് രശ്മി രാജ് (33) മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കുഴിമന്തി ഹോട്ടലിൽ ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ കട തല്ലിതകര്‍ത്തു. ബോര്‍ഡുകളും ചെടിച്ചട്ടികളുമെല്ലാം തല്ലിതകര്‍ത്തിട്ടുണ്ട്.
മോശം ഭക്ഷണം വിളമ്പിയതിന് രണ്ടുമാസം മുന്‍പ് ആരോഗ്യവിഭാഗം ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല. അതിനാൽ നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിന് കാരണമെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.
കഴിഞ്ഞ 29 ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് നഴ്‌സിങ്ങ് ഹോസ്റ്റലിലേക്ക് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം ആണ് രശ്മി കഴിച്ചത്. രശ്മിയോടൊപ്പം സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.
രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോള്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് സ്ഥിതി വഷളായതിന് തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.