KOYILANDY DIARY.COM

The Perfect News Portal

ജയലക്ഷ്മി സിൽക്സ് തീപിടിത്തം; ജില്ലാഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

.

കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ജില്ലാഫയർ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ജില്ലാ ഫയർ ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നതിലൂടെ തീ ആദ്യം എവിടെ നിന്നാണ് പടർന്നതെന്ന് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക.

 

കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ ഏകദേശം 50 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ഥാപന മാനേജരുടെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് ഇന്നലെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Advertisements

 

 

കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. അവിടെ വൻതോതിൽ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നത് തീ അതിവേഗം പടരാനും നാശനഷ്ടങ്ങളുടെ ആഘാതം വർദ്ധിക്കാനും കാരണമായി. എങ്കിലും, കെട്ടിടത്തിലെ ഫയർ സേഫ്റ്റി സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നതായും പുക ഉയർന്ന ഉടൻ തന്നെ ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകൾ പ്രവർത്തനക്ഷമമായതായും ഫയർഫോഴ്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഫയർ ഓഫീസർ ഇന്ന് സമർപ്പിക്കുന്ന റിപ്പോർട്ടോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

Share news