കൊയിലാണ്ടി പോലീസ്‌റ്റേഷനിൽ സിപിഎം നേതാവിനും ജനപ്രതിനിധിക്കും മർദ്ദനം
കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് റ്റേഷനിൽ സിപിഎം നേതാവിനും ജനപ്രതിനിധിക്കും മർദ്ദനം. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗംവും ഡി.വൈ.എഫ്.ഐ. നേതാവുമായ സി.കെ. ഹമീദിനൊപ്പം പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ജുബീഷ് പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്.ഐ. ശ്രീജേഷ് ഇവരെ കൈയ്യേറ്റം ചെയ്തത്. മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തതായാണ് അറിയുന്നത്. ഇന്നലെ വാഹന പരിശോധനക്കിടെ ഹെൽമറ്റ് ഇല്ലാത്തിതിന് ചെങ്ങോട്ടുകാവ് സ്വദേശിയെ ഫഹദ് എന്ന യുവാവിനെ നടു റോഡിലിട്ട് എസ്.ഐ. ക്രൂരമായി മർദ്ദിക്കുകയും ലാത്തികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ഈ കാര്യ സംസാരിക്കുന്നതിന് വേണ്ടിയാണ് ഇരുവരും സി.ഐ.യെ കാണാൻ വേണ്ടി കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. എന്നാൽ സ്‌റ്റേഷനിലുള്ള എസ്.ഐ. ശ്രീജേഷ് ഇവരോട് ആക്രോശിച്ചുകൊണ്ട് സ്‌റ്റേഷനിൽ നിന്ന് തള്ളി പുറത്താക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്നാണ് അറിയുന്നത്. എസ്.ഐ.യിൽ നിന്ന് പലർക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായാതായാണ് ഇവർ പറയുന്നത്. രണ്ട് പേരും സിപി(എം) നേതാക്കളാണെന്നും ജുബീഷ് ജനപ്രതിനിധിയാണെന്നും എസ്.ഐ.ക്ക് നന്നായി അറിയാം. എന്നിട്ടും ഞാൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണെന്ന് പറയുകയുണ്ടായി എന്ന് ജുബീഷ് പറഞ്ഞു. അപ്പോഴും കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളി തുടരുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.
കൊയിലാണ്ടി സ്റ്റേഷനിൽ പരാതിയുമായി പോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സി.കെ. ഹമീദ് പറഞ്ഞു. സംഭവത്തിൽ ഡി.വൈ.എസ്.പി.ക്കും സി.ഐക്കും ഇവർ പരാതി നൽകിയിരിക്കുകയാണ്. സംഭവത്തിൽ സിപിഐ(എം) കൊല്ലം ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം നേതാക്കളായ എം. പത്മനാഭൻ, എൻ. കെ. ഭാസ്ക്കരൻ എന്നിവർ പറഞ്ഞു.