KOYILANDY DIARY

The Perfect News Portal

കോവിഡ് പരിശോധനാ ക്യാമ്പില്‍ പഞ്ചായത്തംഗവും ആരോഗ്യവകുപ്പ് ജീവനക്കാരനും തമ്മില്‍ കൈയാങ്കളി

മുക്കം: കോവിഡ് പരിശോധനാഫലം കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിശോധനാ ക്യാമ്പില്‍ ഗ്രാമപഞ്ചായത്തംഗവും ആരോഗ്യവകുപ്പ് ജീവനക്കാരനും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. പരിക്കേറ്റ കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം അഷ്റഫ് തച്ചാറമ്ബത്തിനെ കെ.എം.സി.ടി മെഡിക്കല്‍ കോളജിലും ആരോഗ്യവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഓമശ്ശേരി സ്വദേശി എ.കെ. നിധിനെ മുക്കം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കാരശ്ശേരി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കാലിക്കറ്റ് (അള്ളി) എസ്റ്റേറ്റില്‍ നടന്ന പരിശോധനാ ക്യാമ്പില്‍ വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

പരിശോധന തുടങ്ങാന്‍ വൈകിയതും ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന മാത്രമേ നടത്തുകയുള്ളൂ എന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിലപാടുംമൂലം രാവിലെതന്നെ ക്യാമ്ബില്‍ ബഹളമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഉച്ചയോടെ പരിശോധന തുടങ്ങിയത്. പിന്നീട് ക്യാമ്ബ് അവസാനിക്കാനായതോടെ, രണ്ടാഴ്ചയായി പഞ്ചായത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള ഡി വിഭാഗത്തില്‍ തുടരുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലി തര്‍ക്കം തുടങ്ങി.

കോവിഡ് പോര്‍ട്ടലില്‍ യഥാസമയം വിവരങ്ങള്‍ കൈമാറാത്തതിനാലും വിവരം കൈമാറിയതിലെ പിശകുംമൂലമാണ് ഡി വിഭാഗത്തില്‍ വരാന്‍ കാരണമെന്നും അതിനാല്‍ ക്യാമ്ബിലെ പരിശോധനാഫലം ചൊവ്വാഴ്ച ഉച്ചക്ക് മുമ്ബ് ഡാറ്റാ എന്‍ട്രി ചെയ്ത് കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും വേണമെന്ന ആവശ്യവുമായി ജിവനക്കാരെ സമീപിച്ചപ്പോള്‍ ജെ.എച്ച്‌.ഐ നിധിന്‍ തന്നെ മര്‍ദിക്കുകയായിരുന്നെന്ന് വാര്‍ഡ് അംഗം അഷ്റഫ് പറഞ്ഞു.

Advertisements

അതേസമയം, പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനിടെ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ തന്നെ മര്‍ദിക്കുകയായിരുന്നെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിധിന്‍ പറഞ്ഞു. കഴിഞ്ഞ 30ന് കാരമൂലയില്‍ നടന്ന ക്യാമ്ബിലെ പരിശോധനാഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി കാരശ്ശേരിയില്‍ ഗ്രാമപഞ്ചായത്തും,കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്. ഇതിെന്‍റ തുടര്‍ച്ചയാണ് തിങ്കളാഴ്ചത്തെ സംഭവങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *