KOYILANDY DIARY

The Perfect News Portal

സുരഭി ലക്ഷ്മിക്ക് നഗര പൗരാവലിയുടെ സ്നേഹോഷ്മള സ്വീകരണം

കോഴിക്കോട്: നീണ്ട കാലയളവിനു ശേഷം മലയാള മണ്ണിലേക്ക് മികച്ച നടിക്കുള്ള ദേശീയ പട്ടം കൊണ്ടുവന്ന കോഴിക്കോട്ടുകാരി സുരഭി ലക്ഷ്മിക്ക് നഗര പൗരാവലിയുടെ സ്നേഹോഷ്മള സ്വീകരണം. കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സുരേഷ് ഗോപി എം.പി സുരഭിക്ക് ഉപഹാരം സമര്‍പ്പിച്ചു. ഒരു സൂപ്പര്‍താരത്തിെന്‍‍റയും പിന്തുണയില്ലാതെ വേറിട്ടകാഴ്ചപ്പാടുള്ള ഒരു സിനിമയിലൂടെയാണ് സുരഭി അഭിനയത്തിെന്‍റ നെറുകെയിലെത്തിയതെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെത്തന്നെ എക്കാലത്തെയും മികച്ച അഭിനേത്രിയായ ഷബാന ആസ്മിയെപ്പോലും കടത്തിവെട്ടിയാണ് ഈ പുരസ്കാരം നേടിയതെന്നത് വിജയത്തിെന്‍റ ആക്കം കൂട്ടുന്നു. അഭിനയത്തിെന്‍റ കാര്യത്തില്‍ സുരഭി ഗ്രാജ്വേറ്റ് ചെയ്തത് മീഡിയവണ്‍ ചാനലിലെ എം.80 മൂസയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ നടിമാരെയുംപോെല അവാര്‍ഡ് കിട്ടണമെന്നാഗ്രഹിച്ചിരുന്നുവെന്നും ഒരു സഹനടിക്കുള്ള അവാര്‍ഡെങ്കിലും കിട്ടണേ എന്നായിരുന്നു മോഹമെന്നും മറുപടി പ്രസംഗത്തില്‍ സുരഭി ലക്ഷ്മി പ‍റഞ്ഞു. തെന്‍റ 40-60 വയസ്സിനുള്ളില്‍ ഒരവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും കുറഞ്ഞ കാലംകൊണ്ടു ദേശീയ പുരസ്കാരം നേടിയത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

നിര്‍മാതാവ് പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, പി.വി. ഗംഗാധരന്‍, ഡോ. മൊയ്തു, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, അഡ്വ. തോമസ് മാത്യു, കെ.സി. അബു, മിന്നാമിനുങ്ങ് സംവിധായകന്‍ അനില്‍ തോമസ്, കഥാകൃത്ത് മനോജ്, കാമറാമാന്‍ സുനില്‍ പ്രേം, വി.പി. മാധവന്‍ നായര്‍, പുത്തൂര്‍മഠം രാമചന്ദ്രന്‍, ഷാജി അസീസ്, വിനോദ് കോവൂര്‍ എന്നിവര്‍ സംസാരിച്ചു. വി.എം. വിനു സ്വാഗതവും അഡ്വ. എം. രാജന്‍ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *