പച്ചക്കറി കൃഷിയിൽ കൊയിലാണ്ടി സബ്ബ് ജയിലിന് രണ്ടാം സ്ഥാനം
കൊയിലാണ്ടി: സർക്കാർ ഓഫീസുകളിൽ നടത്തിയ പച്ചക്കറി കൃഷിയിൽ കൊയിലാണ്ടി സബ്ബ് ജയിലിന് രണ്ടാം സ്ഥാനം. ജയിലിലെ 36 സെൻറ് നടത്തിയ പച്ചക്കറി കൃഷിയാണ് രണ്ടാം സ്ഥാനം നേടി കൊടുത്തത്. സംസ്ഥാന സർക്കാറിന്റെ സഹായത്തോടെയാണ് ജയിൽ അധികൃതർ കൃഷി നടത്തിയത്. കാബേജ്, കോളിഫ്ലവർ ,തക്കാളി, വെണ്ട, ചീര, പാവൽ, തുടങ്ങിയവയാണ് കൃഷി ചെയ്തത്.
പൂർണ്ണമായും നാടൻ വിത്തുകളും, ജൈവവളവുമാണ് കൃഷി ചെയ്യാൻ ഉപയോഗിച്ചത്. ജയിലിലെ നാൽപ്പതോളം തടവുകാരാണ് കർഷകരായത്. കൊയിലാണ്ടി കൃഷി ഓഫീസർ ശ്രീവിദ്യ കൃഷിക്കാവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി കൊടുത്തു.
ജയിൽ സൂപ്രണ്ട് ടി.ഒ.അബ്ദുള്ള, എ.പി.ഒ.സി.പി.സമീർ, ടി.എം.പ്രദീഷ്, സി.ടി.ബാബു, വി.വി.ഷിജിത്ത്, വിനോദ് കുമാർ, ടി. സജിത്, പി.എം.രമേശ്, ജയിലിലെ തടവുകാർകാരുടെ ഭക്ഷണ ആവശ്യത്തിനാണ് പച്ചക്കറി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസവും പച്ചക്കറി വിളവെടുപ്പ് നടത്തി.