തുരുത്തിപ്പുറം മാഹി പുഴയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി
വടകര: തുരുത്തിപ്പുറം മാഹി പുഴയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തുരുത്തിപ്പുറം മാഹി പുഴയോരത്ത് രാത്രി കാലങ്ങളില്‍ കോഴി മാലിന്യം തള്ളുന്നത് നാട്ടുകാര്‍ പഞ്ചായത്തിൻ്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദും പുഴയോരം സന്ദര്‍ശിച്ചു. രാത്രി കാലങ്ങളില്‍ മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തെളിവ് സഹിതം പഞ്ചായത്തില്‍ അറിയിക്കണമെന്ന് അറിയിച്ചു.
പൊതു ജലാശയത്തിലോ ജലമാര്‍ഗമോ മാലിന്യം വലിച്ചെറിയുന്നത് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219 ടി വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്. 10000/- രൂപ മുതല്‍ 25000/- രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തിരുത്തി പുറത്ത് നിക്ഷേപിച്ച മാലിന്യങ്ങള്‍ പരിശോധന സമയത്ത് ജലാശയ പരിസരത്ത് കണ്ടില്ല. പുഴയിലൂടെ ഒഴുകിപ്പോയതാവാമെന്ന് കരുതുന്നു.