കൊയിലാണ്ടിയിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു: ആളപായമില്ല
കൊയിലാണ്ടി: കണയങ്കോട് ഐ.ടി.ഐ സ്റ്റോപ്പിനു സമീപം ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. ആളപായമില്ല. സിലിണ്ടറുകൾക്ക് ചോർച്ചയില്ല. കൊയിലാണ്ടി ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന് സിലിണ്ടറുകൾ മാറ്റുന്നു. നഗരസഭ കൗൺസിലർമാരായ കെ. ഷിജു മാസ്റ്റർ, വി.എം. സിറാജ് എന്നിവരും സ്ഥലത്തുണ്ട്. കണയങ്കോട്ടെ സംസ്ഥാന പാതയോരത്തുള്ള ഗ്യാസ് ഗോഡൗണിലേക്ക് സിലിണ്ടർ കയറ്റിയ ലോറി ഇറക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ആർക്കും പരിക്കില്ല. രാത്രി 9.45 ഓടെയാണ് ലോറി മറിഞ്ഞത്. ഇതെ തുടർന്ന് കൊയിലാണ്ടിയിൽ രണ്ട് മണിക്കൂറിലധികം വൈദ്യുതി ബന്ധം വിഛേദിക്കേണ്ടി വന്നു.
എല്ലാ വിധ സുരക്ഷാ സജീകരണങ്ങളും ഏർപ്പെടുത്തിയാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. അഗ്നിശമന വിഭാഗവും, ആംബുലൻസ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട് ഗ്യാസ് ചോർച്ചിയില്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.