KOYILANDY DIARY

The Perfect News Portal

അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തിനെത്തുടര്‍ന്ന് രോഗിയായ 16 കാരന്‍ മരിച്ചു

കൊല്‍ക്കത്ത: ആംബുലന്‍സില്‍ വെച്ച്‌ അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തിനെത്തുടര്‍ന്ന് രോഗിയായ 16 കാരന്‍ മരിച്ചു. ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയ എസി മെക്കാനിക്കിന് ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയതാണ് 16കാരന്റെ മരണത്തിനിടയാക്കിയത്.

ബുര്‍ദ്വാനിലെ അന്നപൂര്‍ണ്ണ നഴ്സിങ് ഹോമില്‍ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്ന അര്‍ജിതിന്റെ ആരോഗ്യനില വഷളായി. എന്നാല്‍ ഡോക്ടറെന്ന് നടിച്ച്‌ കയറിയ എസി മെക്കാനിക്ക് സര്‍ഫറാസ് ഉദ്ദീനിന് ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് ജീവന്‍ രക്ഷാ ചികിത്സ കിട്ടാതെ ആശുപത്രിയിലെത്തുമ്ബോഴേക്കും അര്‍ജിത് മരിക്കുകയായിരുന്നു.

മകനെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകാന്‍ സര്‍ഫറാസ് ഉദ്ദീനിന് 8000 രൂപയാണ് പിതാവ് രഞ്ജിത് ദാസ് നല്‍കിയിരുന്നത്. രഞ്ജിത് ദാസിന്റെ പരാതിയെത്തുടര്‍ന്ന് സര്‍ഫറാസ് ഉദ്ദീനെ പോലീസ് അറസ്റ്റു ചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ക്കും അന്നപൂര്‍ണ്ണ നഴ്സിങ് ഹോമിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. ആംബുലന്‍സിനും ഡോക്ടറുടെ സേവനത്തിനുമായി രഞ്ജിത് ദാസില്‍ നിന്ന് 16000 രൂപയാണ് ഈടാക്കിയത്.

Advertisements

ആംബുലന്‍സില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പേരുകേട്ട ഡോക്ടറായതിനാല്‍ ആംബുലന്‍സില്‍ രോഗിയെ അല്ലാതെ മറ്റാരെയും അദ്ദേഹം കയറ്റില്ലെന്നാണ് തങ്ങളോട് അവര്‍ പറഞ്ഞതെന്നും രഞ്ജിത് ദാസ് ആരോപിക്കുന്നു. എന്നാല്‍ മകന്‍ മരിച്ചതിനു ശേഷമാണ് ഡോക്ടര്‍ വേഷം കെട്ടിയ എസി മെക്കാനിക്കാണ് ആംബുലന്‍സില്‍ മകനോടൊപ്പം ഉണ്ടായിരുന്നതെന്ന് രഞ്ജിത് ദാസ് തിരിച്ചറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *