ട്രെയിൻ തട്ടി മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹവും നാളെ സംസ്ക്കരിക്കും
കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹം നാളെ സംസ്ക്കരിക്കും, കൊയിലാണ്ടി സിൽക്ക് ബസാർ കൊല്ലംവളപ്പിൽ സുരേഷിൻ്റെ ഭാര്യ. പ്രവിതയും (35), മകൾ അനിഷ (1) എന്നിവരാണ് ട്രെയിൽ തട്ടി മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ് മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
മരുതൂർ എരഞ്ഞോളിക്കണ്ടി താഴക്കുനി നാരായണൻ്റെയും സതിയുടെയും മകളാണ് പ്രവിത. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഡൽഹി കൊച്ചുവേളി ട്രെയിനിനു മുന്നിൽ ചാടുകയായരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. മൂത്ത മകൾ അനാമിക സഹോദരൻ പ്രബീഷ്.