വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം പ്രതി കസ്റ്റഡിയിൽ
വടകരയിലെ വ്യാപാരിയായ പുതിയാപ്പ് വലിയപറമ്പത്ത് രാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ തൃത്തല്ലൂർ സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22) ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന നിമിഷം മുതൽ പോലീസ് പഴുതുകളടച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. റൂറൽ എസ് പി കറുപ്പസാമിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം നടന്നത്.
വ്യാപാരിയുടെ ഫോൺ പരിശേധിച്ചപ്പോൾ സോഷ്യൽ മീഡിയ വഴി വ്യാപാരിയുമായി പ്രതി സൌഹൃദത്തിലായിരുന്നെന്നാണ് അറിയുന്നത്. ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് വടകര എത്തിച്ച് ചോദ്യം ചെയ്യുയുകയായിരുന്നു.
പ്രതി കുറ്റം സമ്മതം നടത്തിയിട്ടുണ്ടെന്നും. അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. സമാന സ്വഭാവമുള്ള ചില കേസുകളിൽ ഇയാൾ മുമ്പ് പ്രതിയായിട്ടുണ്ട്.
വടകര പഴയ സ്റ്റാന്റിനു സമീപമുള്ള ഇടവഴിയിലെ ന്യൂ ഇന്ത്യ സ്ഥാപനത്തിലെ വ്യാപാരിയായ പുതിയാപ്പ് വലിയപറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജൻ (62) ആണ് ക്രിസ്മസ് തലേന്ന് കൊല ചെയ്യപ്പെട്ടത്. നാടിനെയും ആകെ നടുക്കിയ കൊലപാതകത്തിൽ വടകരയിൽ കടുത്ത് പ്രതിഷേധമാണ് ഉടലെടുത്തിണ്ടുണ്ടായിരുന്നത് അതിനിടെയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.