സിപിഐ(എം) നേതാവ് പി.വി. സത്യൻ്റെ മൃതദേഹം കൊയിലാണ്ടിയിൽ പൊതുദർശനത്തിനെത്തിച്ചു
കൊയിലാണ്ടി: ഇന്നലെ കൊല്ലപ്പെട്ട സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യൻ്റെ മൃതദേഹം കൊയിലാണ്ടിയിൽ പൊതുദർശനത്തിനെത്തിച്ചു. പതിറ്റാണ്ടുകളായി തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ദീർഘകാലവും സമയവും ചെവഴിച്ച കൊയിലാണ്ടി ലോക്കൽ കമ്മിറ്റി ഓഫീസിന് മുമ്പിലാണ് പൊതു ദർശനത്തിന് വെച്ചിട്ടുള്ളത്. സമൂഹത്തിൻ്റെ നാനാ ഭാഗത്തുമുള്ള ആയിരക്കണക്കിനാളുകളാണ് അദ്ധേഹത്തിന് അന്ത്യയാത്ര നൽകുന്നതിനായി എത്തിച്ചേർന്നത്.
5 മണിവരെ കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സ്വദേശമായ പെരുവട്ടൂരിലേക്ക് കൊണ്ടുപോകും. സിപിഎം സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പി. ജയരാജൻ, മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു, കേന്ദ്ര കമ്മിറ്റി അംഗംഇ.പി ജയരാജൻ, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേരും. സിപിഎം നേതാക്കളായ കാരായി രാജൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ്, കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, മറ്റ് ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ഇടതുമുന്നണി നേതാക്കളായി ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി സലീ മടവൂർ, ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദൻ, സിപിഐ നേതാവ് ഇ.കെ. വിജയൻ എം.എൽ.എ തുടങ്ങിയ പ്രമുഖരും മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, സി.കെ. ശ്രീകുമാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് തുടങ്ങി ഭരണ പ്രതിപക്ഷ നേതാക്കളുൾപ്പെ വൻ ജനാവലിയാണ് കൊയിലാണ്ടിയിൽ എത്തിച്ചേർന്നത്.
കോഴിക്കോട് മെഡിക്ക്ൽ കോളജിൽ നിന്ന് മന്തി കെ. രാജൻ, സിപിഐ മേതാവ് ടി.വി. ബാലൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ മാസ്റ്റർ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ തുടങ്ങിയനേതാക്കളും മൃതദേഹത്തോടൊപ്പം സ്വദേശത്തേക്ക് മടങ്ങുകയാണ്. രാത്രി 8 മണിക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കും തുടർന്ന് അനുശോചനയോഗവും ചേരും.