കരിപ്പൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ മന്ത്രിതല യോഗം നാളെ: എം.ഡി.എഫ്. മന്ത്രി വി അബ്ദുറഹ്മാനുമായി ചർച്ച നടത്തി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹിമാനുമായി മലമ്പാൾ ഡവലെപ്പ്മെൻ്റ് ഫോറം ഭാരവാഹികൾ ചർച്ച നടത്തി. നാളെ രാവിലെ 11 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നടക്കുന്ന വിവിധ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ആവശ്യമുള്ള അളവിൽ ഭൂമി ഏറ്റെടുത്തുകൊണ്ട് വിമാനത്താവളത്തിലെ വികസനം സാധ്യമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമഗ്ര വികസനരേഖ മലബാർ ഡെവലപ്മെൻറ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി യുടെ നേതൃത്വത്തിൽ മന്ത്രി വി അബ്ദുറഹിമാനുമായി നടത്തിയ ചർച്ചയിൽ കൈമാറി.

ഭൂമിയേറ്റെടുക്കൽ പദ്ധതി ഏറ്റവും എളുപ്പത്തിൽ ആക്കണം, ഭൂമി ഉടമകളെ വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കണം ഭൂമിയേറ്റെടുക്കൽ നടത്തേണ്ടത്, വിമാനതാവളത്തിൻ്റെ കൈവശമുള്ള ഭൂമിക്ക് ശേഷം ആവശ്യമുള്ള ഭൂമി മാത്രമേ എടുക്കാവൂ എന്ന് മന്ത്രിയോട് ഐആവശ്യപ്പെട്ടു. കരിപ്പൂർ, ഭൂമി ഏറ്റടുക്കാൻ ഉടമകളുമായി സമവായത്തിന് വേണ്ടി മലബാർ ഡെവലപ്മെൻറ് ഫോറം തയ്യാറാണന്ന് ഭാരവാഹികൾ മന്ത്രിയെ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജനുമായി ഭാരവാഹികൾ തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു.


എം ഡി. എഫ് സെക്രട്ടറി പൃഥ്വിരാജ് നാറാത്തിൻ്റെ നേതൃത്വത്തിൽ വിശദമായ പഠനത്തിലൂടെ തയ്യാറാക്കിയ റിപ്പോർട്ടാണ് മന്ത്രിക്ക് കൈമാറിയത്. എല്ലാ വിഷയങ്ങളും പഠിച്ച് എത്രയും പെട്ടെന്ന് കരിപ്പൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
ഇന്ന് കാലത്ത് തിരൂരിലെ മന്ത്രിയുടെ വസതിയിൽ മന്ത്രി മായുള്ള ചർച്ചയിൽ എം. ഡി. എഫ് സെക്രട്ടറി പ്രിഥ്യുരാജ് നാറാത്ത്, താനൂർ ചാപ്റ്റർ പ്രസിഡണ്ട് സലാം ഷാ മണ്ണാറക്കൽ, ജനറൽ സെക്രട്ടറി ഷാഹിന നിയാസി, ഓർഗനൈസിങ് സെക്രട്ടറി കെ രാജീവ് എന്നിവർ പങ്കെടുത്തു.


