KOYILANDY DIARY

The Perfect News Portal

പി.എസ്.സി. ഡിപ്പാർട്ട്മെൻ്റിന് വ്യാജ പരാതി നൽകിയവർക്കെതിരെ അന്വേഷണം

കൊയിലാണ്ടി: പി.എസ്.സി. ഡിപ്പാർട്ട്മെൻ്റിന് വ്യാജ പരാതി നൽകിയവർക്കെതിരെ കേസന്വേഷണം, 2010 ൽ പി.എസ്.സി. നടത്തിയ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിലെക്ക് നടന്ന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ തിരുവനന്തപുരം കൊഞ്ചിറ വിള ആയില്യത്തിൽ അർച്ചനയുടെ പേരിൽ ആണ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയും, പരീക്ഷയിൽ മൂന്നാം റാങ്ക് കാരനുമായ വിനോദ് കുമാറും, സുഹൃത്തായ ശ്രീജിത്തും ചേർന്ന് പി.എസ്.സി.ക്ക് പരാതി നൽകിയത്.

പരീക്ഷയിൽഅർച്ചന രണ്ടാം റാങ്ക് കാരിയായിരുന്നു. മറ്റ് ജില്ലയായ പത്തനംതിട്ടയിൽ പരീക്ഷ എഴുതിയതായാണ് പരാതി. ഇവരുടെ വ്യാജ ഒപ്പും, സീലും, രേഖയുമുണ്ടാക്കിയാണ് പി.എസ്.സി.സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതി പി.എസ്.സി.അന്വേഷിക്കുകയും വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തതിനെ തുടർന്നാണ് പി.എസ്.സി.ഡി.ജി.പി.ക്ക് പരാതി നൽകിയത്. പരാതി മുക്കം പോലീസിൽ കൈമാറുകയും, ക്രൈം നമ്പർ 375/15 നമ്പർ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ഇത്രയും കാലം കേസ് അന്വേഷണം നടത്തിയില്ലെന്നാണ് പറയുന്നത്. അർച്ചനക്ക് ജോലി ലഭിച്ചു എന്നായിരുന്നു പോലീസിൻ്റെ ഭാഷ്യം. എന്നാൽ ഡി.ജി.പി.വീണ്ടും, റുറൽ എസ്.പി ഡോ.എ. ശ്രീനിവാസനോട് കേസിൻ്റെ വിശദാംശങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ഡി.വൈ.എസ്.പി. ആർ.ഹരിദാസിനെ അന്വേഷണ ചുമതല ഏൽപിക്കുകയും, ചെയ്തു. അന്വേഷണത്തിൽ പോലീസിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായാണ് റിപ്പോർട്ട്. ഈ കാലഘട്ടത്തിൽ മുക്കം പോലീസിലുണ്ടായിരുന്ന 10 ഓളം പേർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് പറയുന്നത്. വ്യാജരേഖയുണ്ടാക്കി പി.എസ്.സി യെ പറ്റിച്ച വിനോദ് കുമാറിനെതിയും, സുഹൃത്ത് ശ്രീജിത്തിനെതിരെയും. പോലീസ് നടപടി ഉണ്ടാവും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *