കൗൺസിലർമാരെ അപമാനിച്ച് സോഷ്യൽ മീഡിയായിൽ പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനം
കൊയിലാണ്ടി: നഗരസഭാ കൗൺസിലർമാരായ വി. പി. ഇബ്രാഹിംകുട്ടി, കെ. വി. റഹ്മത്ത്, സി. കെ. സലീന, തുടങ്ങിയവർ ആശുപത്രിയിൽ ഡോക്ടർമാരുമായി സംസാരിക്കുന്നത് തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന കൗൺസിലർമാരുടെ ആവശ്യം നഗരസഭാ കൗൺസിൽ ഐക്യകണ്ഠേനെ അംഗീകരിച്ചു.
കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിലർ താലൂക്കാശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ കെ.ടി.വി. റഹ്മത്തിന് അപ്രതീക്ഷിതമായ പ്രയാസങ്ങൾ ഉണ്ടായി. ആർ.എം.ഒ. ചാർജ്ജുള്ള ഡോക്ടർ റഹീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. തുടർന്ന് ആശുപത്രിക്കകത്ത് നിന്ന് നഗരസഭാ കൗൺസിലർമാരെ അപമാനിക്കുന്ന വിധം സോഷ്യൽ മീഡിയയിൽ ലൈവ് ഇടുകയും ഗുണ്ട എന്ന നിലയിൽ പ്രചാരണം നടത്തുകയും ചെയ്തവർക്കെതിരെയാണ് നഗരസഭയിൽ കൗൺസിലർമാർ പ്രമേയം കൊണ്ടുവന്നത്.
കൗൺസിൽ യോഗത്തിൽ യു രാജീവൻ, കെ. വി. സുരേഷ്, എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അന്വേഷണം നടത്താൻ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയും സംഭവത്തിൽ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ ഫുട്പ്പാത്ത് കൈയ്യേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു