കൊയിലാണ്ടിയിൽ സ്വകാര്യ ലാബിലെ ഫാർമസിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. തുറന്ന ലാബ് വീണ്ടും അടച്ചു
കൊയിലാണ്ടിയിൽ സ്വകാര്യ ലാബിലെ ഫാർമസിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. തുറന്ന ലാബ് വീണ്ടും അടച്ചു. കൊയിലാണ്ടി മൈക്രോ ഹെൽത്ത് കെയർ ലാബാണ് നഗരസഭ ആരോഗ്യ വിഭാഗം വീണ്ടും അടപ്പിച്ചത്. തിക്കേോടി സ്വദേശിയായാ കൊയിലാണ്ടി മൈക്രോ ഹെൽത്ത് കെയർ ലാബിലെ ഫാർമസിസ്റ്റിനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ലാബിലെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് ബാധിച്ച ആളുമായി സമ്പർക്കം ഉണ്ടായത് മറച്ച് വെക്കുകയും, ഇയാൾക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ വിവരം ആരോഗ്യ വിഭാഗത്തെയും വാർഡ് ആർ.ആർ.ടി.യെയും അറിയിക്കാതെ മറച്ച് വെച്ച സംഭവത്തിൽ കൊയിലാണ്ടി ഡയറിയിൽ വന്ന വാർത്തയെ തുടർന്ന് വൻ വിവദാമാകുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് വാർഡ് ആർ.ആർ.ടി. പ്രത്യേക യോഗം വിളിച്ചു ചേർത്ത് പ്രതിഷേേധിക്കുകയും ലാബിനെതിരെ നടപടിയെടുക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പി. രമേശൻ, ജെ.എച്ച്.ഐ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ലാബ് അടപ്പിച്ചിരുന്നു. നിബന്ധനകൾക്ക് വിധേയമായി 3 ദിവസങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും തുറക്കുകയും ഉച്ചയോടെ ഫാർമസിസ്റ്റിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വിവരം അറിഞ്ഞതോടെ വീണ്ടു നഗരസഭയുടെ ആരോഗ്യ വിഭാഗം ലാബ് അടപ്പിക്കുകയായിരുന്നു.