KOYILANDY DIARY

The Perfect News Portal

കാര്‍ത്തികപ്പള്ളിയില്‍ സി.പി.എം, ആര്‍.എസ്.എസ് ഓഫിസുകള്‍ക്കുനേരെ ആക്രമണം

കാര്‍ത്തികപ്പള്ളി: കാര്‍ത്തികപ്പള്ളിയില്‍ സി.പി.എം, ആര്‍.എസ്.എസ് ഓഫിസുകള്‍ക്കുനേരെ ആക്രമണം. ബുധനാഴ്ച രാത്രി 11 ഓടെയാണ് മഹാദേവികാട് വലിയകുളങ്ങര ദേവി ക്ഷേത്രത്തിന് കിഴക്കുവശത്തെ ബി.ജെ.പി ഓഫിസിനുനേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബെറിഞ്ഞശേഷം രണ്ട് ജനലിൻ്റെ യും ചില്ലുകള്‍ തകര്‍ത്തു.

കൂടാതെ, ഓഫിസിന് മുന്നില്‍ ഉണ്ടായിരുന്ന സേവാഭാരതിയുടെ കുടിവെള്ള ടാങ്കും അക്രമികള്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.തുടര്‍ന്ന്, സി.പി.എം കാര്‍ത്തികപ്പള്ളി ലോക്കല്‍ കമ്മിറ്റി ഓഫിസിലും ആക്രമണമുണ്ടായി. ഇവിടുത്തെയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കപ്പെട്ടു.

ഓഫിസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിയും നശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആഹ്ളാദ പ്രകടനത്തെ തുടര്‍ന്ന് പ്രദേശത്ത് പലയിടത്തും സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇരുപക്ഷത്തെയും നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു.

Advertisements

എന്നാല്‍, രാത്രിയോടെ സംഘടിച്ചെത്തി വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ പതിനഞ്ചോളംപേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *