മൂന്നര വയസ്സുകാരിയുടെ സ്വർണ്ണമാല കവര്‍ന്നയാള്‍ പിടിയില്‍
പയ്യോളി: മൂന്നര വയസ്സുകാരിയുടെ സ്വർണ്ണമാല കവര്‍ന്നയാള്‍ പിടിയില്‍. മത്സ്യ വില്പനക്കാരനെന്ന വ്യാജേനയെത്തി വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചു ബാലികയുടെ സ്വര്‍ണമാല കവര്‍ന്നയാള്‍ പിടിയില്‍. കൊയിലാണ്ടി വലിയമങ്ങാട് സ്വദേശി “കൃഷ്ണ” യില്‍ ബാബുവാണ് (55) പിടിയിലായത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ചിങ്ങപുരം പുതിയ കുളങ്ങരയിലാണ് സംഭവം. ഫാത്തിമാസില്‍ മുഹമ്മദ് നിയാസിൻ്റെ മൂന്നര വയസ്സുള്ള മകളുടെ കഴുത്തിലണിഞ്ഞ ഒരു പവന് വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്.
മാല മോഷണം പോയ വിവരം ബാലിക സഹോദരിയോട് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. നാട്ടുകാര്‍ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. വീടുകളില്‍ ചെമ്മീന്‍ കവറുകളിലാക്കി തൊപ്പിയും മാസ്കും ധരിച്ച് മുഖം മനസ്സിലാവാത്ത രീതിയിലാണ് ഇയാള്‍ കാല്‍നടയായി മല്‍സ്യ വില്പനക്കെത്തിയത്. സാധാരണ ഇരുചക്രവാഹനങ്ങളിലാണ് മത്സ്യ വില്പനക്കാര് എത്താറുള്ളത് കൊണ്ട് തന്നെ അപരിചിതനെ കണ്ട് നാട്ടുകാര്‍ക്കും പന്തികേട് തോന്നിയതിനാല്‍ ആരും ഇയാളില്‍ നിന്ന് മത്സ്യം വാങ്ങിയിരുന്നില്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.