KOYILANDY DIARY

The Perfect News Portal

തദ്ദേശ ഉപതെരെഞ്ഞെടുപ്പ്: കോഴിക്കോട്ട് മൂന്നില്‍ രണ്ടു വാര്‍ഡ്‌ എല്‍ഡി എഫിന്

കോഴിക്കോട്: ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിന് വിജയം. മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍  വി എം സുനിത (സിപിഐ എം) വിജയിച്ചു. സുനിതയ്ക്ക് 1895 വോട്ടും കോൺഗ്രസ് സ്ഥാനാര്‍ഥി ശാന്തകുറ്റിയിലിന് 1195 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 700 വോട്ട്. എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണ്.

നിലവിലെ അംഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി കൈരളിക്ക് സർക്കാർജോലി ലഭിച്ചതിനാൽ രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2015ൽ സ്ഥാനാർത്ഥിയെ നിർത്തി 346 വോട്ടു നേടിയ ബി ജെ പി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയില്ല.

കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് (പടിയക്കണ്ടി) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ വി കെ അനിത വിജയിച്ചു. 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ വിജയം.

Advertisements

പോള്‍ ചെയ്‌ത 1114 വോട്ടില്‍ അനിതയ്‌‌ക്ക് 668 വോട്ടും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുജ പറക്കുന്നത്തിന് 413 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കണ്ടപ്പാട്ടില്‍ശോഭനയ്ക്ക് 33 വോട്ടും ലഭിച്ചു. ബിജെപിയുടെ വോട്ട് കഴിഞ്ഞതിനെക്കാളും കുറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പില്‍ 269 വോട്ടിനാണ് സിപിഐ എം ഈ വാര്‍ഡില്‍ വിജയിച്ചത്.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വാര്‍ഡ്‌ നിലനിര്‍ത്തി. എം പിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്  രാജിവെച്ചതിനെ തുടർന്നായിരുന്നു  ഉപ തെരഞ്ഞെടുപ്പ് .യുഡിഎഫിലെ നസീബാറാ യി യാണ് വിജയി.

ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. ബീജെപിക്കും യൂ ഡി എഫിനും വോട്ട് കുറഞ്ഞു. ആകെ വോട്ട് –  13930 .  ആകെ പോൾ ചെയ്ത വോട്ട് – 9799  _ ശതമാനം – 74. 3 . എൽ ഡി എഫിലെ ദീപ – 3889 , യൂ ഡി എഫിലെ നസീബാ റായ് – 4794,  ബി ജെ പിയിലെ കെ ടി ജയ- 995 , നസീബ സ്വതന്ത്ര – 121 , ലീഡ് – 905 . മുൻ വർഷം രമ്യാ ഹരിദാസിന് ലഭിച്ച ഭൂരിപക്ഷം 1536 വോട്ടായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പ് നടന്ന ലോക സഭാ തെരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികമായിരുന്നു യൂ ഡി എഫ് ഭൂരിപക്ഷം. മുൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 1654 വോട്ടാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിൽ അത് 995 ആയി കുറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *