ഇനി കാത്തിരിക്കാൻ സമയമില്ല.. ധാർമികിനായി 40 ലക്ഷം രൂപ അടിയന്തരമായി ഉണ്ടാക്കേണ്ടതുണ്ട്..
ഇനി കാത്തിരിക്കാൻ സമയമില്ല.. 40 ലക്ഷം രൂപ അടിയന്തരമായി ഉണ്ടാക്കേണ്ടതുണ്ട്.. ധാർമ്മികിൻ്റെ ചികിത്സക്കായി നാട് വീണ്ടും കൈകോർക്കുന്നു.. ലുക്കീമിയ ബാധിച്ച് അടിയന്തര ചികിത്സക്കായി ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ധാർമികിനെ.. നടേരി കാവുംവട്ടം പയർവീട്ടിൽ മീത്തൽ മുൻ നഗരസഭ കൌൺസിലർ പി. എം. ബാബുവിന്റെ നാലരവയസ്സുള്ള മകൻ ധാർമ്മികിൻ്റെ ചികിത്സക്കായി ഇതിനകം 35 ലക്ഷം രൂപ നാട്ടുകാരുടെ സഹായമായി ലഭിച്ചിട്ടുണ്ട്. സഹായകമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ ബാങ്കിന്റെ കൊയിലാണ്ടി ശാഖയിൽ സേവിംഗ്സ് എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
പക്ഷെ ഈ നാട് ഏറ്റെടുത്തിട്ടുള്ള ദൌത്യം പൂർത്തിയാക്കണമെങ്കിൽ ഇനിയും 40 ലക്ഷം രൂപ കൂടി നമുക്ക് സമാഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ ആ പിഞ്ചു കുഞ്ഞിനെ നമുക്ക് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സാധിക്കുകയുള്ളു.. ലുക്കീമിയ ബാധിച്ച് രണ്ടര വർഷത്തോളമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു ധാർമിക്..
Advertisements
ചികിത്സയുടെ ഒരു ഘട്ടത്തിൽ രോഗം ഭേദമായിരുന്നെങ്കിലും എല്ലാ പ്രതീക്ഷകളെയും തകർത്ത് പെട്ടെന്നൊരു പനി വരികയും പരിശോധനയെത്തുടർന്ന് വീണ്ടും ലുക്കീമിയ ഗുരുതരമാം വിധം തിരിച്ചു വന്നിരിക്കയാണെന്ന് മനസ്സിലായി. തുടർന്ന് നാടാകെ ധാർമികിനായി ആർ. കെ. അനിൽകുമാർ കൺവീനറായി ചികിത്സാ സഹായ കമ്മിറ്റി ഉണ്ടാക്കി പ്രവർത്തിച്ചുവരികയാണ്.
കെ. മുരളീധരൻ (എം.പി.വടകര) ടി.പി. രാമകൃഷ്ണൻ (എം.എൽ.എ.പേരാമ്പ്ര) എന്നിവർ രക്ഷാധികാരികളായി കൊയിലാണ്ടി MLA കാനത്തിൽ ജമീല (ചെയർമാൻ), നഗരസഭ കൌൺസിലർ പി.പി ഫാസിൽ (വർക്കിംഗ് ചെയർമാൻ), പി.വി. മാധവൻ (ട്രഷറർ) എന്നിവരും സഹായ പ്രവർത്തനത്തിന് നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്തിനായി ചികിത്സാ കമ്മിറ്റി വീണ്ടും അഭ്യർത്ഥിച്ചിരിക്കുകയാണ്…
അക്കൗണ്ട് നമ്പർ: